പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി താരമൂല്യമുളള 30 നേതാക്കളുടെ പട്ടിക ഭാരതീയ ജനതാ പാർട്ടി പുറത്തിറക്കി. ഈ പട്ടികയിലെ ആദ്യത്തെ പേര് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെതാണ്. പട്ടികയിൽ രണ്ടാമൻ ബിജെപി പ്രസിഡന്റ് ജെ പി നദ്ദയും മൂന്നാമത്തേത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമാണ്.
ബിജെപിയുടെ താര പ്രചാരകരുടെ പട്ടികയിലെ നാലാമത്തെ പേരാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേത്. അഞ്ചാമത്തെയും ആറാമത്തെയും സ്ഥാനത്ത് ഡോ. സഞ്ജയ് ജയ്സ്വാൾ, സുശീൽ മോദി എന്നിവരുടെ പേരുകളാണ്. ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ യഥാക്രമം ഏഴാമത്തെയും എട്ടാമത്തെയും സ്ഥാനത്താണ്. സ്റ്റാർ കാമ്പെയ്‌നർമാരുടെ ഈ പട്ടികയിൽ രാധ മോഹൻ സ്വാമി, രവിശങ്കർ പ്രസാദ് എന്നിവരെ ഒമ്പതാമത്തെയും പത്താമത്തെയും സ്ഥാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗിരിരാജ് സിംഗ്, സ്മൃതി ഇറാനി, അശ്വിനി കുമാർ ചൗബേ, നിത്യാനന്ദ് റായ്, ആർകെ സിംഗ്, ധർമേന്ദ്ര പ്രധാൻ, യോഗി ആദിത്യനാഥ്, രഘുവർ ദാസ്, മനോജ് തിവാരി, ബാബു ലാൽ മറാണ്ടി, നന്ദ കിഷോർ യാദവ്, മംഗൽ രാമപാൽ സുശീൽ സിംഗ്, ചെഡി പാസ്വാൻ, സഞ്ജയ് പാസ്വാൻ, ജനക് ചമർ, സാമ്രാട്ട് ചൗധരി, വിവേക് താക്കൂർ, നിവേദിത സിംഗ് എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.
നവംബർ 3 ന് നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാർത്ഥികളുടെ പട്ടികയും ബിജെപി ഞായറാഴ്ച (11/10/2020) പുറത്തുവിട്ടിരുന്നു.
അടുത്തിടെ നടന്ന സംയുക്ത പത്രസമ്മേളനത്തിൽ ജെഡിയുവും (ജനതാദൾ യുണൈറ്റഡ്) ബിജെപിയും സീറ്റ് പങ്കിടൽ പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം ജെഡിയു 122 സീറ്റുകളിലും ബിജെപി 121 സീറ്റുകളിലും മത്സരിക്കും.



