കൊച്ചി: ലോക്കറിൽ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ റിയൽ എസ്റ്റേറ്റ് ഇടപാടിലെ കമ്മീഷനാണെന്ന സ്വപ്നയുടെ വാദം പൊളിയുന്നു.സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്നും കണ്ടെത്തിയ സ്വർണത്തിനും പണത്തിനും തനിക്കും പങ്കുണ്ടെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യർ സമ്മതിച്ചു. അദ്ദേഹം ഇക്കാര്യം സമ്മതിച്ചതായി എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു.
താനും സ്വപ്നയും ബാങ്ക് ലോക്കറിന്റെ സംയുക്ത ഉടമകളാണ് എന്ന് വേണുഗോപാൽ അയ്യർ പറഞ്ഞു. എന്നാൽ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് തനിക്കറിയില്ലെന്നും അതേക്കുറിച്ച് സ്വപ്ന തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും വേണുഗോപാൽ പറഞ്ഞതായും എൻഫോഴ്സ്മെന്റ് കോടതിയിൽ അറിയിച്ചു



