റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റാപിഡ് ആന്റിബോഡി കിറ്റിന്റെ വിലയുമായി ബന്ധപ്പെട്ട വസ്തുതകള്‍

April 27, 2020 - 8:04 pm

ന്യൂഡല്‍ഹി: ഐസിഎംആര്‍ പരിശോധനാ കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചത് കൊവിഡ്19ന്റെ പരിശോധനകള്‍ നിര്‍ണായകമായ സാഹചര്യത്തിലാണ്‌. ഐ സി എം ആര്‍ അതിനാവശ്യമായ മുഴുവന്‍ കാര്യങ്ങളും നിര്‍വഹിക്കുന്നുണ്ട്. പരിശോധനാ കിറ്റുകള്‍ വാങ്ങുകയും സംസ്ഥാനങ്ങള്‍ക്ക് എത്തിക്കുകയും ചെയ്യേണ്ടത് ഇതിന്റെ ഭാഗമാണ്. ലോകത്തെമ്പാടും ഈ കിറ്റിന് വന്‍തോതില്‍ ആവശ്യകത ഉണ്ടായിരിക്കുമ്പോള്‍ത്തന്നെയാണ് ഈ സംഭരണം നടത്തിയത്; വിവിധ രാജ്യങ്ങള്‍ക്ക് കിറ്റ് ലഭ്യമാകുന്നതിന് അവരുടെ പൂര്‍ണതോതിലുള്ള സാമ്പത്തിക, നയതന്ത്ര ശേഷികള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. കിറ്റുകള്‍ക്കു വേണ്ടിയുള്ള ഐസിഎംആറിന്റെ ആദ്യശ്രമം വിതരണക്കാരില്‍ കാര്യമായ പ്രതികരണമുണ്ടാക്കിയില്ല. രണ്ടാമതും ശ്രമിച്ചപ്പോഴാണ് കൃത്യമായ പ്രതികരണമുണ്ടായത്. ഇതേത്തുടര്‍ന്ന് നമുക്ക് ആവശ്യമായ തരത്തിലുള്ള കിറ്റുകള്‍ (കൃത്യത , സൂക്ഷ്മത തുടങ്ങിയ ഘടകങ്ങള്‍ ) ബയോമെഡിമിക്‌സ്, വോന്‍ഡ്‌ഫോ കമ്പനികളുടെ പക്കല്‍ ലഭ്യമാണെന്നു കണ്ടെത്തി. രണ്ടു കമ്പനികളും അന്തര്‍ദേശീയ സര്‍ട്ടിഫിക്കേറ്റുകള്‍ ഉള്ളവയാണ്. വോന്‍ഡ്‌ഫോയില്‍ നിന്ന് മൂല്യനിര്‍ണയ സമിതിക്ക് നാല് ബിഡുകള്‍ ലഭിച്ചു. 1204, 1200, 844, 600 എന്നീ ക്രമത്തിലാണ് അവര്‍ രേഖപ്പെടുത്തിയിരുന്നത്. 600 രൂപയുടെ അപേക്ഷ ഏറ്റവും കുറഞ്ഞത് (L1) എന്ന നിലയില്‍ പരിഗണിച്ചു. ചൈനയിലെ വോന്‍ഡ്‌ഫോ കമ്പനിയില്‍ നിന്നു നേരിട്ട് സിജിഐ മുഖേന കിറ്റ് വാങ്ങാനും ഐസിഎംആര്‍ ശ്രമിച്ചിരുന്നു.

നേരിട്ടു നല്‍കുന്നതിന് അവര്‍ നല്‍കിയ ക്വട്ടേഷന്‍ താഴെച്ചേര്‍ക്കുന്നു:

എഫ് ഒ ബി ( ഫ്രീ ഓണ്‍ ബോര്‍ഡ്) ക്വട്ടേഷന്‍ ലോജിസ്റ്റിക് കാര്യങ്ങളില്‍ ഉറപ്പൊന്നുമില്ലാതെയാണ്.

ഒരു തരത്തിലുള്ള ഗ്യാരന്റിയുമില്ലാതെ നേരിട്ടു 100 ശതമാനം പണം മുന്‍കൂര്‍ നല്‍കണം.

എപ്പോള്‍ നല്‍കും എന്നതില്‍ സമയക്രമമൊന്നുമില്ല.

വിലയിലെ ഏറ്റക്കറച്ചിലുകള്‍ സംബന്ധിച്ച വ്യവസ്ഥകളൊന്നും ഉള്‍പ്പെടുത്താതെ യുഎസ് ഡോളര്‍ അടിസ്ഥാനത്തിലാണ് വില നിശ്ചയിച്ചത്. മുന്‍കൂര്‍ പണം സംബന്ധിച്ച വ്യവസ്ഥകളൊന്നും ഇല്ലാതെ വോന്‍ഡ്‌ഫോയുടെ ഇന്ത്യയിലെ വിതരണക്കമ്പനി നല്‍കിയ എല്ലാം ഉള്‍ക്കൊള്ളിച്ച കൊട്ടേഷന്‍ തുകയ്ക്ക് ഉള്ള കിറ്റ് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അത്തരം കിറ്റ് വാങ്ങാന്‍ ഇന്ത്യയിലെ ഏതെങ്കിലും ഏജന്‍സി നടത്തിയ ആദ്യത്തെ ശ്രമമായിരുന്നു എന്ന് ഓര്‍ക്കേണ്ടതുണ്ടെന്നും കമ്പനികള്‍ അപേക്ഷയില്‍ നല്‍കിയ വില നിരക്കുകളേക്കുറിച്ചു മാത്രമേ നമുക്ക് അറിയാമായിരുന്നുള്ളു എന്നും ഐസിഎംആര്‍ വിശദീകരിച്ചു. കിറ്റുകളുടെ ഒരു ഭാഗം ലഭിച്ച ശേഷം ഈ കിറ്റുകള്‍ ഏതുവിധമാണ് പ്രയോജനപ്പെടുന്നത് എന്നതു സംബന്ധിച്ച ഗുണനിലവാര പരിശോധന ഐസിഎംആര്‍ വീണ്ടും നടത്തി. അവയുടെ മികവു സംബന്ധിച്ച ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മതിയായ നിലവാരം ഇല്ല എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വൊന്‍ഡ് ഫോയുടെ ഓര്‍ഡറും മറ്റൊരു ഓര്‍ഡറും റദ്ദാക്കാനും തീരുമാനിക്കുകയായിരുന്നു. ഈ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഐ സി എം ആര്‍ തുകയൊന്നും നല്‍കിയിട്ടില്ലെന്നും കേന്ദ്ര ഗവണ്മെന്റ് ഒരു പൈസയുടെ പോലും നഷ്ടം വരുത്തിയിട്ടില്ലെന്നും മുഴുവന്‍ തുകയും മുന്‍കൂട്ടി നല്‍കി കിറ്റ് വാങ്ങാന്‍ തയ്യാറാകാത്തതിലൂടെ കൂടുതല്‍ സൂക്ഷ്മത പാലിക്കുകയാണ് ചെയ്തത് എന്നും ഐസിഎംആര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *