ഒഡീശ ട്രെയിൻ ദുരന്തം: അപകടകാരണവും, ഉത്തരവാദികളെയും കണ്ടെത്തി: അശ്വനി വൈഷ്ണവ്
‘വിശദമായ അന്വേഷണം റെയിൽവേ സുരക്ഷാ കമ്മിഷണർ നടത്തുന്നുണ്ട്. അന്തിമ റിപ്പോർട്ട് പുറത്തു വരട്ടേ ‘
ബാലസോർ: ഒഡീശയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ കാരണം കണ്ടെത്തിയതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ഇലക്ട്രോണിക് ഇന്‍റർലോക്കിങ്ങിലെ മാറ്റം മൂലമാണ് ഇതു സംഭവിച്ചത്. ഇതിന് ഉത്തരവാദികളാരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വിശദമായ അന്വേഷണം റെയിൽവേ സുരക്ഷാ കമ്മിഷണർ നടത്തുന്നുണ്ട്. അന്തിമ റിപ്പോർട്ട് പുറത്തു വരട്ടേ എന്നും മന്ത്രി വ്യക്തമാക്കി. ട്രാക്ക് ഇന്നു തന്നെ പുനഃസ്ഥാപിക്കാനാണ് ശ്രമം. ബുധനാഴ്ച്ചയോടെ സർവീസുകൾ പൂർണമായും പുനഃസ്ഥാപിക്കാനാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഭുവനേശ്വറിലെത്തിയിട്ടുണ്ട്. ഭുവനേശ്വർ എയിംസിൽ എത്തി പരുക്കേറ്റവരെ കണ്ടതിനു ശേഷം ബാലസോറിലേക്ക് പോകും.

ട്രെയിനപകടത്തിൽ മരണ സംഖ്യ 300 കടന്നതായാണ് റിപ്പോർട്ടുകൾ. ട്രെയിനുള്ളില്‍ കുടുങ്ങിയ 12 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. പരിക്കേറ്റവരുടെ എണ്ണം ആയിരത്തിലും മുകളിലാണ്. ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ആയിരത്തിലേറെ തൊഴിലാളികളാണ് ഇതിനായി പരിശ്രമിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →