ന്യൂഡൽഹി: വെനസ്വേലയിലെ വിവിധ മേഖലകളിൽ ബോംബുകൾ വർഷിച്ച യുഎസ് ആക്രമണത്തെ ശക്തമായി അപലപിച്ചു സിപിഎം. കരീബിയൻ കടലിൽനിന്ന് അമേരിക്കൻ സൈനികരെ പിൻവലിക്കണമെന്നും ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ലാറ്റിൻ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണമെന്നും സിപിഎം
പരമാധികാരമുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അമേരിക്കയെ അനുവദിക്കാതിരിക്കണമെന്നും ലാറ്റിൻ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഭരണമാറ്റം നടപ്പിലാക്കുന്നതിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി അമേരിക്ക വെനസ്വേലയ്ക്ക് ചുറ്റും സൈനിക, നാവിക സേനകളെ വിന്യസിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വർഷം ഡിസംബറിൽ പ്രഖ്യാപിച്ച യുഎസ് ദേശീയ സുരക്ഷാ തന്ത്രം 2025ന്റെ യഥാർഥ മുഖമിതാണെന്നും സിപിഎം വിമർശിച്ചു.
അമേരിക്കക്കുമേൽ അന്താരാഷ്ട്ര സമ്മർദമുണ്ടാകണം
യുഎസ് ആക്രമണത്തെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിൽ പ്രമേയം പാസാക്കണമെന്നും ആക്രമണം ഉടൻ അവസാനിപ്പിക്കാൻ അമേരിക്കക്കുമേൽ അന്താരാഷ്ട്ര സമ്മർദമുണ്ടാകണമെന്നും സിപിഎം പറഞ്ഞു.
.
