ന്യൂഡൽഹി: രാജസ്ഥാനിലെ മതപരിവർത്തന നിരോധന നിയമത്തിലെ ഏതാനും വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനു സുപ്രീംകോടതി നോട്ടീസ് അയച്ചു.കോടതിയുടെ പരിഗണനയിലുള്ള സമാനസ്വഭാവത്തിലുള്ള ഹർജികൾക്കൊപ്പം ഇതു പരിഗണിക്കാനും ജസ്റ്റീസ് ദീപാങ്കർ ദത്തയും ജസ്റ്റീസ് എ.ജി. മസിഹും അടങ്ങുന്ന ബഞ്ച് തീരുമാനിച്ചു.
രാജസ്ഥാനിലെ നിയമത്തിന്റെ ഒട്ടുമിക്ക വ്യവസ്ഥകളും ഭരണഘടനാ വിരുദ്ധവുമാണെന്നു സിബിസിഐ .
ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ് നിയമസഭകൾ പാസാക്കിയതും സമാനസ്വഭാവമുള്ളവയുമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ബോധിപ്പിച്ചതിനെത്തുടർന്നാണിത്. രാജസ്ഥാനിലെ നിയമത്തിന്റെ ഒട്ടുമിക്ക വ്യവസ്ഥകളും സര്‍ക്കാരിന്റെ അധികാരപരിധിക്കു പുറത്തുള്ളതും ഭരണഘടനാ വിരുദ്ധവുമാണെന്നു ഹർജിയിൽ സിബിസിഐ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധ മതപരിവര്‍ത്തന കേസ് രജിസ്റ്റര്‍ ചെയ്താല്‍ കുറ്റാരോപിതരുടെ വീടുകളുംമറ്റും കണ്ടുകെട്ടുന്നതിനും പൊളിക്കുന്നതിനും വ്യവസ്ഥയുണ്ടെന്നും ഹർജിയിൽ പറയുന്നു. കുറ്റം തെളിയും മുമ്പേ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
.
.
