കോഴിക്കോട്: കോഴിക്കോട് കൊടുവളളിയിൽ നടത്തിയഎക്സൈസ് പരിശോധനയിൽ മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. വിപണിയിൽ വൻ മൂല്യമുള്ള 5000 മില്ലി ഗ്രാം എംഡിഎംഎ 3000 മില്ലി ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഈങ്ങാപ്പുഴ മലപുറം അടിമാലിക്കൽ വീട്ടിൽ മുഹമ്മദ് മകൻ ആബിദ് (35), കൊടുവള്ളി മുക്കിലങ്ങാടി ദേശത്ത് പുറായി ഷെരീഫ് മകൻ അഫ്സൽ (23) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മയക്കുമരുന്ന് ഇടപാടിനുപയോഗിച്ച കാറും സ്കൂട്ടറും പിടിച്ചെടുത്തു.
എക്സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസും താമരശ്ശേരി റേഞ്ച് പാർട്ടിയും സംയുക്തമായിനടത്തിയ പരിശോധനയിലാണ് അറസ്റ്റ് .എക്സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശരത് ബാബു, എക്സ്സൈസ് ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, ഐ ബി ഇൻസ്‌പെക്ടർ ടി ഷറഫുദ്ദീൻ, കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ അസി:എക്സ്സൈസ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) പ്രദീപ് കുമാർ കെ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, അരുൺ പാറോൽ, ഷിഹാബുദീൻ കെ, സുരേഷ് ബാബു, സുജിൽ, പ്രസാദ്, ഗംഗാധരൻ, എന്നിവരടങ്ങിയ ടീം ആണ് ഇവരെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ റിമാൻഡ് ചെയ്തു




