ഫാല്/ഗോഹട്ടി: മണിപ്പൂരിൽ ജനതയിൽ അശാന്തി വിതച്ച് വീണ്ടും ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവയ്പ്. ഉക്രുല്‍ ജില്ലയിൽ കുക്കികളും നാഗ വിഭാഗക്കാരും തമ്മിലാണ് ഏറ്റുമുട്ടൽ. മാർച്ച് 18 വ്യാഴാഴ്ച ഉച്ചയോടെ വെടിവയ്പു തുടങ്ങിയതായി ഉക്രുൽ സിനാകൈതേയ് നിവാസികൾ പറഞ്ഞു. 3:20 ഓടെ വിവിധയിടങ്ങളിൽ കുക്കികൾ വെടിവച്ചുവെന്ന് ഗ്രാമത്തലവന് ആരോപിച്ചു. തങ്ഖുല്‍ നാഗയിലുണ്ടായിരുന്ന സുരക്ഷാ ഭടന്മാര് പ്രത്യാക്രമണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾ ആശങ്കയുടെ നിഴലിൽ
ഒരു മണിക്കൂറോളം ഇരുഭാഗവും ആക്രമിച്ചു. വെളളിയാഴ്ച രാവിലെവരെ ഇടവിട്ട് വെടിവയ്പുണ്ടായി. ആളുകൾ വീടുകളില്‍ തുടരുകയാണ്. ആൾനാശമോ മറ്റു നാശനഷ്ടങ്ങളോ ഇല്ലെങ്കിലും വ്യത്യസ്ത ഗോത്രവിഭാഗങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന മേഖലകൾ ആശങ്കയുടെ നിഴലിലായിട്ടുണ്ട്.അതേസമയം പോലീസ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല.
