കീവ്: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് യുക്രൈന് പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്കി. പുടിനും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണും തമ്മിലുള്ള കൂടിക്കാഴ്ച പരാമര്‍ശിച്ചാണ് സെലന്‍സ്കി ഇക്കാര്യം പറഞ്ഞത്.
“ഞാനുമായി ചര്‍ച്ച ചെയ്യാന്‍ വരാത്തതെന്താ? യുദ്ധം നിര്‍ത്താനുള്ള ഒരേയൊരു മാര്‍ഗം ഇതാണ്. ഞാൻ കടിക്കില്ല. നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത്?” എന്നാണ് സെലന്‍സ്കിയുടെ ചോദ്യം.
റഷ്യ അധിനിവേശം തുടങ്ങി ഒന്‍പത് ദിവസത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ രണ്ടു ഘട്ട ചര്‍ച്ച പൂര്‍ത്തിയായി. സാധാരണക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക ഇടനാഴിയൊരുക്കാൻ ചർച്ചയിൽ ധാരണയായി.
എന്നാൽ ചർച്ചയിൽ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും പുടിനുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും സെലസ്കി പ്രതികരിച്ചു. ലക്ഷ്യം നാസികളെയാണെന്നും യുദ്ധം തുടരുമെന്നുമാണ് റഷ്യൻ പ്രസിഡന്റ് പുടിന്റെ നിലപാട്. ബെലറൂസ്- പോളണ്ട് അതിർത്തി നഗരമായ ബ്രെസ്റ്റിൽ വെച്ചായിരുന്നു ചർച്ച.

