പ്രധാന വിവരങ്ങൾ
- ഉപനേതൃപദവി ആദ്യം ആവശ്യപ്പെട്ടത് ഉഭയകക്ഷി ചർച്ചയിൽ.
- ആവശ്യം ന്യായമാണെന്ന് ബിനോയ് വിശ്വം.
- വിഷയത്തിൽ സി.പി.എമ്മുമായി ചർച്ച നടന്നു.
- നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി.
- തർക്കം ഇടതുമുന്നണിയിൽ ചർച്ചയാകുന്നു.

News Portal

തിരുവനന്തപുരം, 2026 ജൂൺ 6 –
പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി ഇടതുമുന്നണിക്കുള്ളിൽ തുടരുന്ന ചർച്ചകൾക്കിടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് ആദ്യമായി ആവശ്യം ഉന്നയിച്ചത് സിപിഐ സിപിഎം ഉഭയകക്ഷി ചർച്ചയിൽ. ഇത് പുതിയ ആവശ്യവാദമല്ലെന്നും അദ്ദേഹം പറഞ്ഞു.ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.. സി.പി.ഐയ്ക്ക് അർഹമായ സ്ഥാനമാണ് ഇതെന്നും പാർട്ടി ഉന്നയിച്ച ആവശ്യം ന്യായമാണെന്നും ബിനോയ് വിശ്വം അഭിമുഖത്തിൽ വ്യക്തമാക്കി.
വിഷയം സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെ അപമാനമായോ പാർട്ടിയുടെ ദൗർബല്യമായോ സി.പി.ഐ കാണുന്നില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പാർട്ടിയുടെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും ആവശ്യമെങ്കിൽ തുടർചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ സി.പി.ഐയുടെ രാഷ്ട്രീയ പ്രാധാന്യവും അവകാശവാദവുമാണ് ബിനോയ് വിശ്വം മുന്നോട്ടുവയ്ക്കുന്നത്. പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച തർക്കം മുന്നണിക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിഷയം സംബന്ധിച്ച അന്തിമ തീരുമാനം വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.