കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും കാസര്‍ഗോഡും യുഡിഎഫിന് വോട്ട് മറിച്ചെന്ന വെളിപ്പെടുത്തലുമായി എൽഡിഎഫിലെ ഘടകകക്ഷിയായ ഐഎന്‍എല്‍. എല്‍ഡിഎഫ് നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് വോട്ട് മറിച്ചതെന്ന് ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു.
മതനിരപേക്ഷത നിലനിര്‍ത്താനാണ് വോട്ട് മറിച്ചതെന്ന് കാസിം ഇരിക്കൂര്‍
മണ്ഡലങ്ങളില്‍ ബിജെപി ജയിക്കാതിരിക്കാനും മതനിരപേക്ഷത നിലനിര്‍ത്താനുമാണ് വോട്ട് മറിച്ചതെന്നും കാസിം ഇരിക്കൂര്‍ വ്യക്തമാക്കി. എന്നാല്‍ എല്‍ഡിഎഫ്-ബിജെപി മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ യുഡിഎഫ് ഈ മനസ് കാണിച്ചില്ലെന്നും യുഡിഎഫിന്റെ നിസഹകരണം കാരണമാണ് മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി ജയിച്ചതെന്നും കാസിം ഇരിക്കൂര്‍ വിമര്‍ശിച്ചു. മഞ്ചേശ്വരത്ത് സുരേന്ദ്രനെ പോലെ ഒരാള്‍ നിന്ന് കഴിഞ്ഞാല്‍ ജയിക്കാന്‍ സാധ്യതയുളളതിനാൽ അത് പ്രതിരോധിക്കേണ്ടതുണ്ട് . കെ. സുരേന്ദ്രനെ പോലെ ഒരാള്‍ നിയമസഭയിലേയ്ക്ക് വരാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. .