ഹൈലൈറ്റുകൾ
- നിലമ്പൂരിൽ വീടിന്റെ തൂണ് ഇടിഞ്ഞു വീണ് ഏഴ് വയസുകാരനായ സിഫ്രാൻ മരിച്ചു.
- ടെറസിലെ താൽക്കാലിക അര ഫില്ലറിൽ നിന്നുള്ള വെട്ടുക്കല്ലുകൾ തലയിൽ വീണതാണ് അപകടകാരണം
- ആശുപത്രിയിൽ എത്തിച്ചെങ്കിലും സിഫ്രാന്റെ ജീവൻ രക്ഷിക്കാനായില്ല
News Portal
നിലമ്പൂര്‍| നിലമ്പൂരിൽ വീടിന്റെ തൂണ് ഇടിഞ്ഞു വീണു ഏഴു വയസ്സുക്കാരന് മരിച്ചു. അഞ്ചാംമൈല്‍ യമാനിയ സ്കൂളിലെ വിദ്യാര്‍ഥിയാണ്. മെയ് 9 ശനിയാഴ്ച വൈകീട്ട് 4.30 നാണ് അപകടം സംഭവിച്ചത് .രാമംകുത്ത് പാറേങ്ങല്‍ മെയ്തുവിന്റെ മകന് സിഫ്രാനാണ് മരിച്ചത്. തുണികള്‍ ഉണക്കാനായി ടെറസിലെ ഭാഗത്ത് താല്‍ക്കാലികമായി ഉണ്ടാക്കിയ അര ഫില്ലറില്‍ നിന്നും വെട്ടുക്കല്ലുകള്‍ വീണാണ് അപകടം ഉണ്ടായത്. സിഫ്രാന്റെ വീട്ടിന് സമീപമുള്ള ബന്ധുവീട്ടിലാണ് അപകടം നടന്നത്.
അയയില്‍ കളിക്കുന്നതിനിടെ കട്ടകള്‍ സിഫ്രാന്റെ തലയില്‍ വീഴുകയായിരുന്നു. ഒപ്പം കളിച്ചിരുന്ന കുട്ടികളുടെ കരച്ചില് കേട്ടതോടെയാണ് അപകടം വീട്ടുകാര്‍ അറിയുന്നത്. ഉടന്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദ്ദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്. ഷൈഹ. സഹോദരങ്ങള്‍: റാഷിന്, റഷ ഫാത്തിമ, സായാന്‍.


