കാലങ്ങളായി തുടരുന്ന വഴി പ്രശ്‌നം : തമിഴ്നാട്ടിൽ എട്ടയപ്പുരം നിവാസികൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു

തൂത്തുക്കുടി: തമിഴ് മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മനാടായ എട്ടയപ്പുരം നിവാസികൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. എട്ടയപ്പുരത്തെ കുളത്തുവൈപ്പട്ടി, കുമാരഗിരി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് വോട്ടെടുപ്പിൽ നിന്നു പൂർണമായി വിട്ടുനിന്നത്.വിലാത്തിക്കുളം നിയോജകമണ്ഡലത്തിലാണ് എട്ടയപ്പുരം ഉൾപ്പെടുന്നത്.

പ്രദേശത്ത് കാലങ്ങളായി തുടരുന്ന വഴി പ്രശ്‌നം കാരണമാണ് ഗ്രാമത്തിലുള്ളവർ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്.വർഷങ്ങളായി പ്രദേശത്തെ ശ്രീലങ്കൻ അഭയാർഥി ക്യാമ്പിലുള്ളവരും ഗ്രാമത്തിലുള്ളവരും തമ്മിൽ തർക്കം നിലനിൽക്കുകയാണ്.

ക്യാമ്പിന് കുറുകെ കൃഷിഭൂമിയിലേക്കുള്ള വഴിയെച്ചൊല്ലിയാണ് തർക്കം

ക്യാമ്പിന് കുറുകെയുള്ള കൃഷിഭൂമിയിലേക്കുള്ള വഴിയെച്ചൊല്ലിയാണ് ഇരുവിഭാഗങ്ങൾക്കിടയിലും തർക്കം നിലനിൽക്കുന്നത്. കഴിഞ്ഞ 18-ന് ഈ തർക്കം രൂക്ഷമാവുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. നാളുകളായി പ്രശ്‌നപരിഹാരത്തിനു അധികൃതരെ സമീപിച്ചെങ്കിലും ഫലം കാണാത്തതിനെതുടർന്നാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതെന്ന് ഗ്രാമവാസികൾ പറഞ്ഞു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →