ബസ്തറിൽ ആദിവാസി മേഖലകളെ വിശാഖപട്ടണവുമായി ബന്ധിപ്പിച്ച് ആറുവരിപ്പാത, കേരളത്തിൽ അവികസിത മേഖലകളിലെ ഹൈവേകൾ വേണ്ടെന്നു വയ്ക്കുന്നു ഉള്ളവ നിർമ്മാണ തടസ്സത്തിൽ

.തിരുവനന്തപുരം:രാജ്യത്തെമ്പാടും ഹൈവേ റെയിൽവേ ഉൾപ്പെടെ അടിസ്ഥാന ഘടകങ്ങളുടെ മേഖലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.റായ് പ്പൂരിനെയും തുറമുഖ പട്ടണമായ വിശാഖപട്ടണത്തെയും ബന്ധിപ്പിച്ചുകൊണ്ട് ആറുവരി നാഷണൽ ഹൈവേ കഴിഞ്ഞദിവസം തുറന്നു.അവികസിതമായ ബസ് ആദിവാസി മേഖലയെ തുറമുഖ പട്ടണവുമായി ബന്ധിപ്പിക്കുന്ന ഹൈവേ ആ മേഖലയുടെ വികസനത്തിലെ നാഴികക്കലാവുകയാണ്.രാജ്യത്തെ ഏറ്റവും അവികസിത മേഖലകൾ വളർച്ചയുടെ പടവുകൾ കയറുമ്പോൾ കേരളം അടിസ്ഥാന വികസനത്തിൽ തടസ്സങ്ങൾ നേരിടുകയാണ്

വനംവകുപ്പ് ഉന്നയിച്ച തർക്കത്തിൽ പല പദ്ധതികളും മുടങ്ങുന്ന സ്ഥിതിയാണ് കേരളത്തിൽ.കോഴിക്കോട് വയനാട് ജില്ലകൾക്ക് ഗുണകരമാകുന്ന തുരങ്കപാത തടസ്സപ്പെട്ടു നിൽക്കുകയാണ്.ഇടുക്കി ജില്ലയിൽ കേരള തമിഴ്നാട് സംസ്ഥാനങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള രണ്ട് ദേശീയപാതകൾ ഭീതി കൂട്ടൽ നടപടികൾ വന നിയമത്തിന്റെ പേരിലും വനം വകുപ്പിന്റെ ഉടക്കി പേരിലും തടസ്സപ്പെട്ടിരിക്കുകയാണ്.പഴയ കെ കെ റോഡ് മുണ്ടക്കയം മുതൽ കുമളി വരെയുള്ള ഭാഗത്ത് സ്ഥലമെടുപ്പ് പോലും നടന്നിട്ടില്ല.മഹാരാജാവിന്റെ കാലത്ത് റവന്യൂ വകുപ്പ് വിട്ടുകൊടുത്ത സ്ഥലം ഉണ്ടായിട്ടും കൊച്ചിരാ ദേശീയപാതയുടെ നേര്യമംഗലം മുതൽ വാളറ വരെയുള്ള പ്രദേശത്ത് നിർമ്മാണ പ്രവർത്തനം നടത്തുവാൻ അനുവദിക്കുന്നില്ല.ഇതിന് പുറമെയാണ് കൊച്ചിയെ തമിഴ്നാട് പട്ടണങ്ങളുമായി നഗരങ്ങളുമായും ബന്ധിപ്പിക്കുന്ന ഹൈവേ വേണ്ടെന്നു വെച്ചിട്ടുള്ളത്.

രാജ്യത്ത് തന്നെ ഏറ്റവും അവികസിത മേഖലകളായ വനമേഖലയെ തുറമുഖ നഗരമായ വിശാഖപട്ടണവുമായി ബന്ധിപ്പിക്കുന്ന ആറുവരി ദേശീയപാത കഴിഞ്ഞദിവസം തുറന്നു കൊടുത്തത് ദേശീയതലത്തിൽ ചർച്ചയായിരുന്നു.ഛത്തീസ്ഗഢിലെ ബസ്തർ മേഖലയെ നേരിട്ട് വിശാഖപട്ടണം തുറമുഖവുമായി ബന്ധിപ്പിക്കുന്ന റായ്പൂർ–വിശാഖപട്ടണം സാമ്പത്തിക ഇടനാഴി പദ്ധതി പുരോഗമിക്കുന്നു. 464 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയ പാതാ പദ്ധതി പൂർത്തിയായാൽ ബസ്തറിന് സമുദ്രത്തിലേക്കുള്ള നേരിട്ടുള്ള ഗതാഗത ബന്ധം ലഭിക്കും. യാത്രാസമയം ഏകദേശം 3.5 മുതൽ 4 മണിക്കൂർ വരെ ആയി കുറയും.

പദ്ധതിയുടെ ലക്ഷ്യവും പശ്ചാത്തലവും
വർഷങ്ങളായി മലനിരകളും കഠിനമായ ഭൂപ്രകൃതിയും കാരണം ഒറ്റപ്പെട്ടിരുന്ന ബസ്തർ മേഖല ഖനിസമ്പത്തും സാംസ്കാരിക പൈതൃകവും നിറഞ്ഞ പ്രദേശമാണ്. എന്നാൽ ഗതാഗത ബുദ്ധിമുട്ട് കാരണം വിപണിയിലെത്താൻ വലിയ തടസ്സങ്ങൾ നേരിട്ടിരുന്നു. ഈ ഒറ്റപ്പെടൽ അവസാനിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഗതാഗതത്തിലെ നിലവിലെ ബുദ്ധിമുട്ടുകൾ
ഇപ്പോൾ ജഗ്ദൽപൂരിൽ നിന്ന് വിശാഖപട്ടണം തുറമുഖത്തിലേക്ക് ചരക്കുകൾ എത്തിക്കാൻ ഒഡീഷയിലെ കൊറാപുട്ട്, ജയ്പൂർ മലഞ്ചരിവുകളിലൂടെ കടന്നു പോകേണ്ട അവസ്ഥയാണ്. വളഞ്ഞ വഴികളും ഉയർന്ന ഇന്ധന ചെലവും വാഹനനാശവും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു.

പുതിയ ആറുവരിപ്പാതയുടെ പ്രത്യേകതകൾ
പുതിയ ആറുവരിപ്പാത സമതലത്തിലുള്ള അതിവേഗ പാതയായിരിക്കും. ഇത് ഗതാഗതത്തിലെ തടസ്സങ്ങൾ ഒഴിവാക്കി നേരിട്ട് തുറമുഖത്തേക്ക് എത്താനുള്ള സൗകര്യം നൽകും. ചരക്കുഗതാഗത ചെലവ് ഗണ്യമായി കുറയുമെന്ന് വിലയിരുത്തുന്നു.

ബസ്തർ മേഖലയെ ബന്ധിപ്പിക്കുന്ന മാർഗം
പ്രധാന പാത റായ്പൂർ, ധമതാരി, കങ്കർ, കൊണ്ഡഗാവ് വഴിയാണ് കടന്നുപോകുന്നത്. ജഗ്ദൽപൂർ പ്രദേശം ഒഡീഷയിലെ ദസ്പുർ ഭാഗത്തെ ഇന്റർചേഞ്ച് വഴി ഈ പാതയുമായി ബന്ധിപ്പിക്കും. ഏകദേശം 50 മുതൽ 60 കിലോമീറ്റർ യാത്രയിലൂടെ ബസ്തറിന് നേരിട്ട് ഹൈസ്പീഡ് നെറ്റ്‌വർക്കിലേക്ക് പ്രവേശനം ലഭിക്കും.

പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി
ബസ്തറിലെ കാപ്പി, പുളി, മഹുവ ഉൽപ്പന്നങ്ങൾ, ലോകപ്രശസ്തമായ ഡോക്ര കരകൗശലങ്ങൾ തുടങ്ങിയവയ്ക്ക് പുതിയ വിപണി സാധ്യതകൾ തുറക്കും. ഇടനിലക്കാരിൽ ആശ്രയം കുറയുകയും കർഷകരും കരകൗശല പ്രവർത്തകരും നേരിട്ട് ദേശീയ–അന്തർദേശീയ വിപണിയിലേക്ക് എത്തുകയും ചെയ്യും.

സർക്കാരിന്റെ വിലയിരുത്തൽ
മുഖ്യമന്ത്രി വിഷ്ണു ദിയോ സായി പറഞ്ഞു:
“ഈ ഇടനാഴി ബസ്തറിന് വികസനത്തിന്റെ പുതിയ വാതിൽ തുറക്കും. ഗോത്ര മേഖലകളെ മുഖ്യധാരാ സമ്പദ്‌വ്യവസ്ഥയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. സ്വയംപര്യാപ്ത ഛത്തീസ്ഗഢിലേക്കുള്ള വലിയ ചുവടുവയ്പ്പാണ് ഇത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →