Tag
ന്യൂസ് ഡെസ്ക്

എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്‍ ജനാധിപത്യവിരുദ്ധമെന്ന് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി

April 7, 2026 - 6:15 am

കൊല്ലം: കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആര്‍എ) നിയമ ഭേദഗതി ബില്‍ ജനാധിപത്യവിരുദ്ധവും ന്യൂനപക്ഷവിഭാഗത്തെ ലക്ഷ്യംവച്ചാണെന്നും സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി. കൊല്ലം പ്രസ് ക്ലബ്ബിൽ വോട്ടും വാക്കും എന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബേബി . ഒരു ഹിന്ദുരാഷ‌്ട്ര രൂപീകരണം ലക്ഷ്യംവച്ചുള്ള ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാരിന്‍റെ നിലപാട് മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിക്ക് തെറ്റു പറ്റിയതുകൊണ്ടല്ല,

പാർട്ടിക്ക് തെറ്റു പറ്റിയതുകൊണ്ടല്ല, ചില ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രമേ നിലവിൽ നേതാക്കൾ പാർട്ടി ഉപേക്ഷിച്ചു കോൺഗ്രസിൽ ചേർന്നതിനെ കാണാൻ കഴിയുകയുള്ളൂ. നിരന്തരം തെറ്റു തിരുത്തലിലൂടെയാണ് പാർട്ടി മുന്നോട്ടുപോകുന്നത്.പാർട്ടിയിൽനിന്നും ഒരുപാട് അവസരങ്ങളും അംഗീകാരങ്ങളും ലഭിച്ചവർ പിണങ്ങി അധികാരത്തിനുവേണ്ടി പുറത്തുപോയതിനെ പാർട്ടിയുടെ തെറ്റായി എങ്ങനെ കാണാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയില്ല

എസ്ഡിപിഐയുമായി പാർട്ടിക്ക് ബന്ധമില്ല. ആർഎസ്എസ് ജയിച്ചുവരാതെയിരിക്കാൻ എസ്ഡിപിഐ വോട്ട് പാർട്ടി സ്ഥാനാർഥിക്ക് ചെയ്യുന്പോൾ അതിനെ വേണ്ടെന്ന് പറയില്ലെന്ന് അദ്ദേഹം പറഞ്ഞു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *