.
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന് വിനായകന് ആശുപത്രി വിട്ടു. ആട്-3 സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ തിരുച്ചെന്തൂരില്‍ സിനിമയിലെ സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ജീപ്പുകള്‍ കൂട്ടിയിടിക്കുന്ന രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം.
കഴുത്തിലെയും തോളിലെയും പേശികള്‍ക്കു ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു
ചിത്രീകരണം തുടര്‍ന്നെങ്കിലും പിന്നീട് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വിനായകനെ ഡിസംബർ 20 ശനിയാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പത്. പരിശോധനയില്‍ കഴുത്തിലെയും തോളിലെയും പേശികള്‍ക്കു ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. കഴുത്തിലാണ് പരുക്കേറ്റതെന്നും ഞരമ്പുകള്‍ക്കു ക്ഷതമേറ്റെന്നും വിനായകന് മാധ്യമങ്ങളോട് പറഞ്ഞു.ഡിസംബർ 24 ന് വൈകുന്നേരം നാലരയോട ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായ വിനായകന് രണ്ടു മാസത്തോളം വിശ്രമം വേണ്ടിവരും.
