കൊച്ചി: സിഎംആര്‍എല്‍ കമ്പനിക്കെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് പൂര്‍ണമായും തടഞ്ഞ് എറണാകുളം സബ് കോടതി. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി..ആലപ്പുഴ തീരത്തെ കരിമണല്‍ ഘനനത്തില്‍ സിഎംആര്‍എല്ലിന് നേരിട്ട് പങ്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അത്തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ഷോണ്‍ ജോര്‍ജിനും ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇതിന്റെ പേരില്‍ സിഎംആര്‍എല്ലിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികള്‍ പാടില്ല എന്നാണ് കോടതിയുടെ നിര്‍ദേശം.
വിഷയവുമായി ബന്ധപ്പെട്ട് കോടതി നേരത്തേ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു
ഷോണ്‍ ജോര്‍ജിനെതിരെ നേരത്തേ ഏര്‍പ്പെടുത്തിയ വിലക്ക് സ്ഥിരപ്പെടുത്തിയാണ് സബ് കോടതി ജൂൺ 4 വെള്ളിയാഴ്ച അന്തിമ ഉത്തരവ് ഇറക്കിയത്. വിഷയവുമായി ബന്ധപ്പെട്ട് കോടതി നേരത്തേ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ഷോണ്‍ ജോര്‍ജിന്റെ ഭാഗം കേള്‍ക്കാതെ, സിഎംആര്‍എല്‍ ഹാജരാക്കിയ വിവരങ്ങള്‍ വെച്ചുകൊണ്ടായിരുന്നു അന്ന് കോടതി ഉത്തരവിറക്കിയിരുന്നത്. ഇപ്പോള്‍ ഷോണ്‍ ജോര്‍ജിന്റെ ഭാഗംകൂടി കേട്ടശേഷമാണ് കോടതി അന്തിമമായ വിധിപ്രസ്താവന നടത്തിയിരിക്കുന്നത്