തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് ജാഗ്രതാ സമിതികള്‍ രൂപീകരിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ മന്ത്രി എം.ബി.രജേഷ്. ലഹരിക്കെതിരെ അധ്യാപകർക്ക് പ്രത്യേക പരിശീലനം നല്‍കും. അധ്യാപകർ വഴി ലഹരിക്കെതിരെ പോരാട്ടം നടത്തുകയാണ് ലക്ഷ്യം. റിപ്പബ്ലിക്ക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിവസങ്ങളില്‍ ലഹരിക്കെതിരെ പ്രത്യേക പരിപാടി സംഘടിപ്പിക്കും. എക്സൈസ് വകുപ്പുമായി ചേർന്ന് വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ തുടങ്ങിയെന്നും മന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ അറിയിച്ചു.
കുട്ടികളെ കുട്ടിക്കുറ്റവാളികള്‍ എന്ന് ചാപ്പ കുത്തണോ എന്ന് ആലോചിക്കണം.
അതേസമയം, അക്രമവാസന കാണിക്കുന്ന കുട്ടികളെ കുട്ടിക്കുറ്റവാളികള്‍ എന്ന് ചാപ്പ കുത്തണോ എന്ന് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. ഇത്തരക്കാരുടെ മാനസികാവസ്ഥ പഠിച്ചു ശാസ്ത്രീയ മാർഗ്ഗം സ്വീകരിക്കും. കുട്ടികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ ഉയരുന്നതിനെ മനഃശാസ്ത്രപരമായി സമീപിക്കണമെന്നും വയലൻസ് ലഹരിയായി മാറുന്നുവെന്നും മന്ത്രി പറഞ്ഞു.
അക്രമത്തിന്റെ കാരണങ്ങളും സാമൂഹ്യപ്രശ്നങ്ങളും
സിനിമ, വെബ് സീരീസ് എന്നിവയെല്ലാം അക്രമവൃത്തി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ക്യാംപസുകളിലെ അരാഷ്ട്രീയവാദമാണ് വയലൻസിന്റെ മഹത്വവത്കരണത്തിന് കാരണം. നേതൃത്വം ഇല്ലാത്ത ആള്‍ക്കൂട്ടം അക്രമം ലഹരിയാക്കുകയാണെന്നും എം.ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു