കുംഭമേളയിലെ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് : കൊച്ചിയിലെത്തിയ മധ്യപ്രദേശ് പോലീസ് മടങ്ങി

കൊച്ചി: കുംഭമേളയിലെ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ കൊച്ചിയിലെത്തിയ മധ്യപ്രദേശ് പോലീസ് മടങ്ങി. താരത്തെ കണ്ടെത്താനുള്ള അന്വേഷണം മധ്യപ്രദേശ് പോലീസ് തത്കാലത്തേക്ക് അവസാനിപ്പിച്ചെന്നാണ് സൂചന.തൃക്കാക്കരയിലും കാക്കനാടും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഹൈക്കോടതിയുടെ തുടർനടപടികൾ പരിശോധിച്ച ശേഷമായിരിക്കും സംഘത്തിന്‍റെ അടുത്ത നീക്കം.

കാക്കനാട് എൻജിഒ ക്വാട്ടേഴ്സ് ജംഗ്ഷന് സമീപത്തെ ഫ്ലാറ്റിലും പരിസരപ്രദേശത്തുമടക്കം പരിശോധന നടത്തിയിരുന്നു. പെൺകുട്ടിയെ വിവാഹം ചെയ്ത ഫർമാൻഖാന്‍റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണനയിലാണന്ന കാര്യം സിറ്റി പോലീസ് കമ്മീഷണർ മധ്യപ്രദേശ് പോലീസിനെ അറിയിച്ചിരുന്നു.വിവാഹവുമായി ബന്ധപ്പെട്ട കേസിൽ മേയ് 20 വരെ ഫർമാൻഖാന്‍റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവിന്‍റെ പകർപ്പും കൈമാറിയിരുന്നു. ഹൈക്കോടതിയുടെ തുടർനടപടികൾ പരിശോധിച്ച ശേഷമായിരിക്കും സംഘത്തിന്‍റെ അടുത്ത നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →