തിരുവനന്തപുരം: പാർട്ടി അംഗങ്ങള്‍ക്കുള്ള മദ്യപാന വിലക്ക് നീക്കി സിപിഐ. നാലാള്‍ക്കാരുടെ മുൻപില്‍ നാലുകാലില്‍ നടക്കുന്നത് കാണാനിടവരരുതെന്ന് ഓർമ്മിപ്പിച്ചാണ് മദ്യപാന വിലക്ക് നീക്കിയിരിക്കുന്നത്. മദ്യപിക്കണമെങ്കില്‍ വീട്ടിലിരുന്ന് ആകാമെന്നും പൊതുമദ്യത്തില്‍ കുടിച്ച് പൂസായി നടക്കരുതെന്നുമാണ് കമ്യൂണിസ്റ്റുകാരോട് ബിനോയ് വിശ്വത്തിന്റെ നിർദേശം.
പാർട്ടിയുടെ പ്രവർത്തനരേഖയിലെ പുതിയ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു CPI സംസ്ഥാന സെക്രട്ടറി. പുതിയ ഭേദഗതി ജില്ലാ കൗണ്‍സിലില്‍ ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
പാർട്ടി അംഗങ്ങള്‍ക്ക് മദ്യപിക്കാം, പക്ഷെ പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന പ്രവൃത്തികള്‍ ഉണ്ടാകരുത്
സിപിഐ അംഗങ്ങള്‍ക്ക് മദ്യപിക്കാൻ താത്പര്യമുണ്ടെങ്കില്‍ അത് വീട്ടില്‍ വച്ചാകാം. മദ്യവർജനമാണ് പാർട്ടിയുടെ നയം. മദ്യ നിരോധനമല്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. പരസ്യമായി മദ്യപിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ നാലുകാലില്‍ വന്നുനില്‍ക്കാൻ പാടില്ലെന്നാണ് പാർട്ടി അംഗങ്ങളോട് പറയാനുള്ളത്. മദ്യപിക്കുന്ന ശീലമുണ്ടെങ്കില്‍ അതിനെ തടയാൻ പാർട്ടി ആരുമല്ല, എന്നാല്‍ പൊതുസമൂഹത്തില്‍ ഇടപെടുമ്ബോള്‍ അതില്‍ ഉത്തരവാദിത്വമുണ്ടാകണം. അതിനാല്‍ മദ്യപന്മാരായ പാർട്ടി അംഗങ്ങള്‍ക്ക് മദ്യപാനശീലം തുടരണമെങ്കില്‍ വീട്ടില്‍ വച്ചായിക്കോളൂവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പാർട്ടി അംഗങ്ങള്‍ക്ക് മദ്യപിക്കാം, പക്ഷെ പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന പ്രവൃത്തികള്‍ ഉണ്ടാകരുതെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാട്.