കൊച്ചി: തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടും കേരളത്തിലെ കാളയോട്ടവും ഉള്‍പ്പെടെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം തുടരുന്നു.ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. തമിഴ്‌നാടിനു പുറമേ കേരളം, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലും ജെല്ലിക്കെട്ടിനു സമാനമായ മൃഗപീഡനം നടക്കുന്നുണ്ടെന്നു ഹര്‍ജിയില്‍ പറയുന്നു. അതേസമയം, കാളയോട്ടം ഇത്തരത്തിലുള്ളതല്ലെന്നും കേരള കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമാണെന്നും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.



