മുംബൈ : ആര്യൻ ഖാൻ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ മുംബൈയിലെ ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ചലച്ചിത്ര നിർമാതാവ് ഇംതിയാസ് ഖത്രിയുടെ വസതിയിലും ഓഫീസിലും റെയ്‌ഡ്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് റെയ്‌ഡ് നടത്തുന്നത്.
സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യാ കേസിലും ഇംതിയാസ് ഖത്രിയുടെ പേര് ഉയര്‍ന്നിരുന്നു. ഖത്രി മയക്കുമരുന്ന് വിതരണം ചെയ്തു എന്നായിരുന്നു ആരോപണം. രാജ്പുതിന്റെ മുന്‍ മാനേജരാണ് ഈ ആരോപണം ഉന്നയിച്ചത്. ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ആര്യൻ ഖാന് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ആര്യൻ ഉള്‍പ്പെടെ ആറു പേരെ ആർതർ റോഡ് ജയിലിലേക്കും രണ്ടു സ്ത്രീകളെ ബൈഖുള ജയിലിലേക്കുമാണ് മാറ്റിയത്. ലഹരി കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ ആര്യൻഖാൻ ജാമ്യാപേക്ഷ നൽകും.