കൊളംബോ: ദിത്വ ചുഴലിക്കൊടുങ്കാറ്റിന്റെ കെടുതികളിൽനിന്ന് കരകയറാൻ ശ്രമിച്ച ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായഹസ്തം. പതിനേഴ് അവശ്യമരുന്നുകളും 14,200 കിലോ ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയാണ് ഇന്ത്യ കൊളംബോയിൽ എത്തിച്ചത്. ശ്രീലങ്കയുടെ അഭ്യർഥനയ്ക്കു പിന്നാലെയാണു മരുന്നുകളും ഭക്ഷ്യവസ്തുക്കളും കയറ്റിയയച്ചത്.
പ്രകൃതിക്ഷോഭത്തിൽ 640 ലധികം പേരാണ് ശ്രീലങ്കയിൽ മരിച്ചത്
നവംബർ പകുതിയോടെ അനുഭവപ്പെട്ട പ്രകൃതിക്ഷോഭത്തിൽ 640 ലധികം പേരാണ് ശ്രീലങ്കയിൽ മരിച്ചത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. ഓപ്പറേഷൻ സാഗർബന്ധു എന്ന പേരിൽ ഇന്ത്യയാണ് ആദ്യമായി ശ്രീലങ്കയ്ക്കു സഹായം എത്തിച്ചത്.
.
