റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൊഴില്‍ പരമായ ശത്രുത നേരിട്ടതിനെത്തുടര്‍ന്ന് സുശാന്ത് സിങ്ങ് രാജ്പുത് ക്ലിനിക്കല്‍ ഡിപ്രഷനിലേക്ക് പോയതായി വാര്‍ത്ത; അവസാനം വിളിച്ചത് മഹേഷ് ഷെട്ടിയെ.

June 16, 2020 - 9:34 am

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന് ക്ലിനിക്കള്‍ ഡിപ്രഷന്റെ (വിഷാദരോഗം) ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും സൈക്യാട്രിക് കൗണ്‍സിലിങ്ങ് തേടിയിരുന്നെന്നും മുംബൈ പൊലീസ്. ഞായറാഴ്ചയാണ് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ സുശാന്ത് സിംഗ് രജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.എന്നാല്‍ ക്ലിനിക്കല്‍ ഡിപ്രഷന് അദ്ദേഹം മരുന്ന് കഴിച്ചിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.

മരണവുമായി ബന്ധപ്പെട്ട് ഇന്നലെ (15-06-20) ആറ് പേരുടെ മൊഴി രേഖപ്പെടുത്തി. ഇവരില്‍ നിന്നാണ് അദ്ദേഹത്തിന് ക്ലിനിക്കല്‍ ഡിപ്രഷന്റെ ലക്ഷണങ്ങളുണ്ടായിരുന്നതായി അറിയാന്‍ സാധിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സഹോദരി, രണ്ട് മാനേജര്‍മാര്‍, പാചകക്കാരന്‍, നടന്‍ മഹേഷ് ഷെട്ടി, കിടപ്പുമുറിയുടെ വാതില്‍ തുറക്കാന്‍ സ്ഥലത്തെത്തിയ കീമേക്കര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അഭിഷേക് ത്രിമുഖെ പറഞ്ഞു.

സുശാന്ത് അവസാനം വിളിച്ചത് മഹേഷ് ഷെട്ടിയെയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അദ്ദേഹത്തെ രാജ്പുത് ഫോണില്‍ വിളിച്ചെങ്കിലും ഉറങ്ങുകയായിരുന്നതിനാല്‍ ഷെട്ടിക്ക് മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെന്നും പോലിസ് അറിയിച്ചു. തൊഴില്‍ പരമായ ശത്രുത നേരിട്ടതിനെത്തുടര്‍ന്ന് സുശാന്ത് സിങ്ങ് രാജ്പുത് ക്ലിനിക്കല്‍ ഡിപ്രഷനിലേക്ക് പോയതായി വാര്‍ത്തകള്‍ കേട്ടതായി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

രജപുത്രന്റെ മൃതദേഹം ഞായറാഴ്ച വൈകി പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കിയതായും തൂങ്ങിയതിനെത്തുടര്‍ന്നുള്ള ശ്വാസ തടസ്സമാണ് മരണകാരണമെന്ന് പോസ്റ്റം മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നുമാണ് വിവരം. മൂന്ന് ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്പുത്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതായും മുംബൈ പൊലീസ് അറിയിച്ചു. ഈ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *