ഹൈലൈറ്റുകൾ
- ജൂൺ 9 വരെ 10.71 ലക്ഷം മെട്രിക് ടൺ യൂറിയ ലഭ്യമാക്കി.
- 4.46 ലക്ഷം മെട്രിക് ടൺ ശേഖരം നിലവിലുണ്ട്.
- 39,167 മെട്രിക് ടൺ യൂറിയ എത്തിക്കൊണ്ടിരിക്കുന്നു.
- മുൻകൂർ വിതരണ നടപടികൾ ശേഖരം വർധിപ്പിച്ചു.
- കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നിരീക്ഷണം

News Portal

ഖരീഫ് 2026 കാർഷിക സീസണിൽ പഞ്ചാബിൽ യൂറിയയുടെ ലഭ്യത മതിയായ രീതിയിൽ ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര രാസവള വകുപ്പ് അറിയിച്ചു. ജൂൺ 9 വരെ ആവശ്യമായിരുന്ന 9 ലക്ഷം മെട്രിക് ടണ്ണിനെതിരെ 10.71 ലക്ഷം മെട്രിക് ടൺ യൂറിയ ലഭ്യമാക്കിയെന്നാണ് കണക്ക്. ഇതിൽ 6.25 ലക്ഷം മെട്രിക് ടൺ വിറ്റഴിക്കപ്പെട്ടപ്പോൾ 4.46 ലക്ഷം മെട്രിക് ടൺ ശേഖരം ഇപ്പോഴും ലഭ്യമാണ്. കൂടാതെ 39,167 മെട്രിക് ടൺ യൂറിയ സംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഖരീഫ് സീസണിന് മുമ്പ് കേന്ദ്ര സർക്കാർ നടപ്പാക്കിയ മുൻകൂർ വിതരണ നടപടികളാണ് നിലവിലെ ശേഖരത്തിന് കാരണമായതെന്ന് വകുപ്പ് വ്യക്തമാക്കി. ജനുവരി മുതൽ മാർച്ച് വരെ 3.50 ലക്ഷം മെട്രിക് ടൺ ആവശ്യത്തിന് പകരം 6.08 ലക്ഷം മെട്രിക് ടൺ യൂറിയ പഞ്ചാബിലേക്ക് എത്തിച്ചു. കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് ഇത്തവണ വിൽപ്പനയും വർധിച്ചു. യൂറിയ കർഷകർക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, കാർഷികേതര ആവശ്യങ്ങളിലേക്കുള്ള അനധികൃത തിരിച്ചുവിടൽ എന്നിവയ്കെതിരെ കർശന നിരീക്ഷണവും നിർദേശിച്ചിട്ടുണ്ട്.
ആഗോള തലത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളും കടൽവ്യാപാര പാതകളിലെ തടസങ്ങളും രാസവള വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനും ആസൂത്രിത ഇറക്കുമതി ഉറപ്പാക്കാനും കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചതായി വകുപ്പ് അറിയിച്ചു. സംസ്ഥാന സർക്കാരുകളുമായി ചേർന്ന് സാഹചര്യം തുടർച്ചയായി നിരീക്ഷിക്കുമെന്നും വിജയകരമായ ഖരീഫ് സീസണിന് ആവശ്യമായ പിന്തുണ നൽകുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.