ഹൈലൈറ്റുകൾ
- താൻ സാധാരണ കുടുംബത്തിൽ നിന്നുള്ള ആളാണെന്നും ദാരിദ്ര്യവും വിശപ്പും അറിയുന്നവനാണെന്നും വിജയ് പറഞ്ഞു.
- ഭരണത്തിൽ സുതാര്യത ഉറപ്പാക്കുമെന്നും ജനങ്ങൾക്കായി ധവളപത്രം പുറത്തിറക്കുമെന്നും വിജയ് പ്രഖ്യാപിച്ചു.
- ലഹരി ഉപയോഗം നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും യുവജനങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
- സ്ത്രീകളുടെ സുരക്ഷയും സംസ്ഥാനത്തെ നിയമ-ക്രമവും ഉറപ്പാക്കുമെന്ന് വിജയ് വാഗ്ദാനം ചെയ്തു.
- ജനങ്ങളുടെ പണത്തിൽ നിന്ന് ഒരു പൈസ പോലും കൈക്കൊള്ളില്ലെന്നും ഭരണത്തിൽ അഴിമതിക്ക് ഇടനൽകരുതെന്നും വിജയ് പറഞ്ഞു
ചെന്നൈ: “ദാരിദ്ര്യവും വിശപ്പും എന്താണെന്ന് എനിക്കറിയാം. രാജകുടുംബത്തിലൊന്നുമല്ല ഞാന്‍ ജനിച്ചത്. ഞാൻ മാലാഖയൊന്നുമല്ല,വെറുമൊരു സാധാരണക്കാരന് മാത്രം. നിങ്ങളുടെ തമ്പി (ഇളയ സഹോദരന്),സിനിമയിലെ ഒരു അസിസ്റ്റന്റ് ഡയറക്ടറായാണ് എന്റെ ജനനം. നന്ദിയോടെയാണു ഞാന്‍ നിങ്ങള്‍ക്കരികിലേക്ക് വരുന്നത്. ഞാനൊരു മാലാഖയല്ല, വെറുമൊരു സാധാരണക്കാരന് മാത്രം . ചെയ്യാന്‍ കഴിയാത്തതൊന്നും ഞാന്‍ വാഗ്ദാനം ചെയ്യില്ല. ഭരണത്തില്‍ വ്യത്യസ്തത പുലര്‍ത്തുമെന്ന ഉറപ്പും തമിഴ്ജനതയ്ക്ക് നല്കി അധികാരത്തിലെത്തിയ വിജയ് .
വാഗ്ദാനം ചെയ്തതെല്ലാം ക്രമേണ നിറവേറ്റും.
എനിക്കിപ്പോള്‍ ആത്മവിശ്വാസമുണ്ട്. നിങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എന്തും ചെയ്യാനാകും. എനിക്കു നിങ്ങള്‍ കുറച്ച് സമയം തരണം എന്നുമാത്രമാണ് അഭ്യര്‍ഥന. വാഗ്ദാനം ചെയ്തതെല്ലാം ക്രമേണ നിറവേറ്റും. വാഗ്ദാനങ്ങളെല്ലാം നടപ്പാക്കാന്‍ ആത്മാര്‍ഥശ്രമവും ഉണ്ടാകും.സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധിച്ചശേഷം ജനങ്ങള്‍ക്കുവേണ്ടി ധവളപത്രം പുറത്തിറക്കും. എന്റെ സര്‍ക്കാര്‍ സുതാര്യമായ സര്‍ക്കാര്‍ ആകണമെന്നാണ് ആഗ്രഹം. ആദ്യം ചെയ്യേണ്ടത് അതാണെന്ന് എനിക്കു തോന്നുന്നു.തമിഴ്നാടിന്റെ കാര്യത്തില്‍ ആരെയെങ്കിലും എനിക്കു കാണേണ്ടതുണ്ടെങ്കില്‍ രഹസ്യമായോ അടച്ചിട്ട മുറിയിലോ അതു ചെയ്യില്ല. എന്തു ചെയ്യുന്നതും പരസ്യവും സുതാര്യവും ആയി ചെയ്യും.വിജയ് പറഞ്ഞു
ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനു ശക്തമായ നടപടികള്‍ സ്വീകരിക്കും.
ഈ ദിവസം മുതല്‍ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനു ശക്തമായ നടപടികള്‍ സ്വീകരിക്കും. യുവജനങ്ങളെ അതില്‍നിന്ന് രക്ഷിക്കുക നമ്മുടെ കടമയാണ്. ക്രമസമാധാനം ഉറപ്പാക്കി എല്ലാവര്ക്കും സുരക്ഷയും നല്‍കും. ചിലയാളുകള്‍ എന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെങ്കിലും, ഒരുപക്ഷേ അവര്‍ സുഹൃത്തുക്കളോ ശത്രുക്കളോ ആയിക്കൊള്ളട്ടെ എല്ലാവരും എന്റെ ജനങ്ങളാണ്.എട്ടുകോടിയോളം വരുന്ന അവരിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഒരിക്കല്‍ക്കൂടി പറയുന്നു.
ജനങ്ങളുടെ പണത്തില്‍നിന്ന് ഒരു പൈസപോലും കൈകൊണ്ടു ഞാന്‍ തൊടില്ല
ഭരണത്തില്‍ ഒരു തെറ്റും ചെയ്യില്ല. കൂടെയുള്ളവര്‍ തെറ്റുചെയ്യാനും സമ്മതിക്കില്ല. തെറ്റായ ആശയങ്ങള്‍ ആരുടെയെങ്കിലും മനസിലുണ്ടെങ്കില്‍ ഇപ്പോള്‍ത്തന്നെ അത് ഉപേക്ഷിക്കണം. ജനങ്ങളുടെ പണത്തില്‍നിന്ന് ഒരു പൈസപോലും കൈകൊണ്ടു ഞാന്‍ തൊടില്ല. ഒരൊറ്റ അധികാരകേന്ദ്രം മാത്രമേ ഇവിടെ ഉണ്ടാകൂ. ഞാനാണ് സര്‍ക്കാര്‍. ടിവികെ അണികള്‍ക്കു നന്ദിയുണ്ട്. യുദ്ധത്തില്‍ പോരാടിയത് അവരാണ്. ഡിഎംകെ ഭരണത്തില്‍ സംസ്ഥാനഖജനാവ് കാലിയായി. നമുക്ക് വലിയൊരു ഭാരം ചുമക്കാനുണ്ട്. ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്’’-വിജയ് പറഞ്ഞുനിര്‍ത്തി.
.


