ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ കുടുങ്ങി ഇന്ത്യൻ കപ്പലുകൾ. ഇന്ത്യൻ പതാകയുള്ള 37 കപ്പലുകളാണ് നിലവിൽ ഈ മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. 100 ബില്യൺ രൂപയിലധികം മൂല്യമുള്ള കപ്പലുകളും ചരക്കുകളുമാണ് സുരക്ഷാ ഭീഷണി നേരിടുന്നത് എന്ന് ഇന്ത്യൻ കപ്പലുടമകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ ഷിപ്പ് ഓണേഴ്സ് അസോസിയേഷൻ തുറമുഖം, ഷിപ്പിങ് മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.
എൽപിജി ഇറക്കുമതിയുടെ 85 ശതമാനവും ഈ കടലിടുക്ക് വഴിയാണ് നടക്കുന്നത്
ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയുടെ ഏകദേശം 85 ശതമാനവും ഈ കടലിടുക്ക് വഴിയാണ് നടക്കുന്നത്. ക്രൂഡ് ഓയിൽ, എൽപിജി എന്നിവയുമായി ഇന്ത്യൻ തുറമുഖങ്ങളിലേക്ക് വരുന്ന നിരവധി ടാങ്കറുകൾ തടയപ്പെട്ടിരിക്കുകയാണ്. ചൈനീസ്, ഇറാനിയൻ കപ്പലുകൾക്ക് ഈ മേഖലയിലൂടെ ഇപ്പോഴും സഞ്ചരിക്കാൻ അനുവാദമുണ്ടെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ കപ്പൽ ഓപ്പറേറ്റർമാർക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്
