അംഗാറ: തുർക്കിയിൽ വിമാനം തകർന്നുവീണ് ലിബിയയുടെ സൈനിക മേധാവി ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ ഹദാദി തുർക്കിയിലെത്തിയത്.ഡിസംബർ 23 ചൊവ്വാഴ്ച തുർക്കി തലസ്ഥാനമായ അംഗാറയിൽ നിന്ന് അൽ ഹദാദിയും മറ്റ് നാല് പേരും സഞ്ചരിച്ച സ്വകാര്യ ജെറ്റ് തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
രാത്രി 8:30 ന് എസെൻബോഗ വിമാനത്താവളത്തിൽ നിന്നാണ് ലിബിയൻ സൈനിക മേധാവി യാത്ര തിരിച്ചത്.
സൈനിക സഹകരണം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഉന്നതതല പ്രതിരോധ ചർച്ചകൾക്കായാണ് ലിബിയൻ സൈനിക മേധാവി അംഗാറയിലെത്തിയതെന്ന് തുർക്കി അധികൃതർ വ്യക്തമാക്കി. രാത്രി 8:30 ന് എസെൻബോഗ വിമാനത്താവളത്തിൽ നിന്നാണ് ലിബിയൻ സൈനിക മേധാവി യാത്ര തിരിച്ചത്.തുടർന്ന് 40 മിനിറ്റിനുശേഷം ആശയവിനിമയം നഷ്ടപ്പെട്ടതായി തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ അറിയിച്ചു.
.
.
