ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ: അന്വേഷണം നടത്താൻ നാലംഗ സമിതിയെ നിയോഗിച്ച് സർക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധികൾ സംബന്ധിച്ച് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ അധ്യക്ഷനായ നാലംഗ സമിതിയെയാണ് നിയോഗിച്ചത്.

വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി

നെഫ്രോളജി വിഭാഗം മേധാവി ഡോ. എസ്. ഗോമതി, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി.കെ. ജയകുമാർ, യൂറോളജി വിഭാഗം മേധാവി ഡോ. രാജീവൻ അമ്പലത്തറയ്ക്കൽ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്..മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമത്തേക്കുറിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ ഉന്നയിച്ച ആരോപണങ്ങൾ വലിയ ചർച്ചയായിരുന്നു. തുടർന്ന് ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

തനിക്ക് ചുറ്റും പരിമിതികൾ : പോസ്റ്റ് പിൻവലിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ .
.
.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. പാവപ്പെട്ട രോഗികൾക്ക് മുന്നിൽ നിസ്സഹായനായി നിൽക്കുന്ന താൻ ജോലി രാജിവെയ്ക്കുന്ന കാര്യം ആലോചിക്കുന്നതായും ഡോക്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ആരോപണം ആരോഗ്യവകുപ്പ് അധികൃതർ തള്ളി. പിന്നാലെ തനിക്ക് ചുറ്റും പരിമിതികളാണെന്ന് വ്യക്തമാക്കി ഡോ. ഹാരിസ് ചിറയ്ക്കൽ പോസ്റ്റുകൾ പിൻവലിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →