റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജയ്പൂർ: അജ്മീർ ശരീഫ് ദർഗയിലെ ദിവാനായ സൈനുദ്ദീൻ അബേദിൻ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അജ്മീർ നഗരത്തെ ദേശീയ ജൈന തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. ജൈനമതവുമായുള്ള ബന്ധവും ആത്മീയ പാരമ്പര്യങ്ങളും കണക്കിലെടുത്താണ് ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്.

അജ്മീർ ശരീഫ് ദർഗയിലെ ആത്മീയ നേതാവായ സൈനുദ്ദീൻ 2025 ഫെബ്രുവരി 5-ാം തീയതി ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഈ ആവശ്യം ഉന്നയിച്ചത്. ജൈന സന്യാസിമാരുടെയും ആത്മീയ ആചാര്യന്മാരുടെയും ജൈനമത പാരമ്പര്യങ്ങളുടെയും ചരിത്രപരമായ ബന്ധങ്ങൾ കൊണ്ട് സമ്പന്നമായ ഒരു മഹാനഗരമാണ് അജ്മീർ. ഈ നഗരത്തിൽ വിശുദ്ധന്മാരും സന്യാസിമാരും മഹത്തുക്കളായ ആത്മീയ പുരുഷന്മാരും ജീവിച്ചിരിക്കുകയും പ്രവർത്തിച്ചിരിക്കുകയും മനുഷ്യവംശത്തിന് വേണ്ടി വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ജൈന മുനി ആചാര്യ വിദ്യാസാഗർ മഹാരാജിന്റെ അജ്മീർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം പ്രത്യേകം പറഞ്ഞു. അതുപോലെ തന്നെ, ആചാര്യ ജ്ഞാനസാഗർ മഹാരാജ് അജ്മീറിൽ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ആരവല്ലി പർവതനിരകളുടെ താഴ്വാരത്തിൽ സ്ഥിതിചെയ്യുന്ന അജ്മീർ പട്ടണം മതസാമരസ്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും ഭൂമിയാണെന്ന് അദ്ദേഹം പറഞ്ഞു. സാഹിബ് ദർഗ, പുഷ്കറിലെ ബ്രഹ്മമന്ദിരം, സ്വാമി ദയാനന്ദ സരസ്വതിയുടെ പ്രവർത്തനങ്ങൾ, സ്വാമി വിവേകാനന്ദന്റെ സാന്നിധ്യം എന്നിവയാൽ അജ്മീർ ധന്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *