ചന്ദ്രാപൂർ: കടുവകളെ വേട്ടയാടുന്നതില്‍ കുപ്രസിദ്ധരായ ബഹേലിയ വേട്ടക്കാരുടെ സംഘത്തിലെ ഒരാളെ മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലെ വനങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തു. കടുവകളുടെ പറുദീസ എന്നറിയപ്പെടുന്ന ചന്ദ്രാപൂരിലെ ചുനാല വനമേഖലയില്‍ നിന്നാണ് ജനുവരി 25 ന് അജിത് രാജ്ഗോണ്ടിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത് . രാജ്ഗോണ്ടിന്റെ അറസ്റ്റ് സംസ്ഥാന വനം വകുപ്പ് സ്ഥിരീകരിച്ചു.
വേട്ടയാടലിന് കുപ്രസിദ്ധരായവരാണ് ബഹേലിയ സംഘം
ചോദ്യം ചെയ്തപ്പോള്‍ വനംവകുപ്പ് ജീവനക്കാർക്ക് സംശയം തോന്നി, തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വേട്ടയാടലിന് കുപ്രസിദ്ധരായവരാണ് ബഹേലിയ സംഘം. മധ്യപ്രദേശില്‍ നിന്നുള്ള ബഹേലിയ സംഘം കടുവകളെ വേട്ടയാടുന്നതില്‍ കുപ്രസിദ്ധമാണ്. കടുവകളെ രഹസ്യമായി കൊല്ലുന്നതില്‍ അവർ വൈദഗ്ധ്യമുള്ളവരാണ്.
അന്താരാഷ്ട്ര ബന്ധങ്ങളുളളവരാണ് ഈ സംഘം.
കൂടാതെ രാജ്യത്തുടനീളം നിരവധി കടുവകളെ വേട്ടയാടിയിട്ടുണ്ട്. ഈ സംഘത്തിന് അന്താരാഷ്ട്ര ബന്ധങ്ങളുമുണ്ട്. 20 വർഷം മുമ്പ് അവർ ചന്ദ്രപൂർ ജില്ലയില്‍ സജീവമായിരുന്നു. അതിനുശേഷം അവരുടെ സാന്നിധ്യം അധികം കാണപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേ സമയം ഔദ്യോഗിക കണക്കുകള്‍ പ്രകാരം, തഡോബ അന്ധാരി കടുവ സംരക്ഷണ കേന്ദ്രം ഉള്‍പ്പെടെ പ്രദേശത്ത് നൂറിലധികം കടുവകളുണ്ട്, ഇത് മനുഷ്യ-വന്യജീവി സംഘർഷം വർദ്ധിക്കുന്നതിനും കാരണമായി.
