വിഴിഞ്ഞം: കേരളതീരത്ത് അനധികൃതമായി മത്സ്യബന്ധനം നടത്തിയത്തിന് പിടികൂടിയ തമിഴ്നാട് ട്രോളർ ബോട്ട് രണ്ടര ക്ഷം രൂപ പിഴ ഈടാക്കി വിട്ടുകൊടുത്തതായി വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ രാജേഷ് പറഞ്ഞു.ഡിസംബർ 30തിങ്കളാഴ്ചയാണ് മുട്ടം സ്വദേശി പെലാവിൻ റോബർട്ടിന്റെ ഉടമസ്ഥതയിലുള്ള പുനീത മിഖായേല്‍ എന്ന ട്രോളർ ബോട്ട് പിടികൂടിയത്.
തുടർന്നും ശക്തമായ നടപടി സ്വീകരിക്കും
നിയമവിരുദ്ധ മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
