കൊച്ചി: വയനാടിന് കേന്ദ്രസഹായം അനുവദിക്കാത്തതിനെതിരേ ഹര്‍ത്താല്‍ നടത്തിയതിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.ഹര്‍ത്താല്‍ നടത്തിയത് ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റമായെന്നും ഇതുകൊണ്ടുണ്ടായ ഗുണമെന്തെന്നും ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തെത്തുടര്‍ന്നുള്ള പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണു വയനാട് ജില്ലയില്‍ 2024 നവംബർ 19 ചൊവ്വാഴ്ച നടത്തിയ ഹര്‍ത്താലിനെതിരേ കോടതി കടുത്ത വിമര്‍ശനമുന്നയിച്ചത്
ഇവിടെ നടക്കുന്നത് എന്താണന്ന് ദൈവത്തിനുപോലും അറിയില്ല.
വയനാടിന് കേന്ദ്രസഹായം നിഷേധിച്ചതിനോടുള്ള പ്രതിഷേധമായിരുന്നു ഹര്‍ത്താലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചപ്പോള്‍ എങ്ങനെയാണ് ഈ പേരു പറഞ്ഞ് ഹര്‍ത്താലിനെ ന്യായീകരിക്കാനാകുകയെന്നായിരുന്നു കോടതിയുടെ ചോദ്യം. ടൂറിസത്തിന്‍റെ പേരില്‍ ദൈവത്തിന്‍റെ സ്വന്തം നാടെന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇവിടെ നടക്കുന്നത് എന്താണന്ന് ദൈവത്തിനുപോലും അറിയില്ല.
ഹര്‍ത്താലിന് 15 ദിവസംമുമ്പ് നോട്ടീസ് നല്‍കണമെന്നും അടിയന്തര ഹര്‍ത്താല്‍ നടത്തരുതെന്നും കോടതി ഉത്തരവുള്ളതാണ്. ഇതൊന്നും പാലിക്കാതെ ഭരണകക്ഷിയും പ്രതിപക്ഷവും ഹര്‍ത്താല്‍ നടത്തി. അടിയന്തര ഹര്‍ത്താല്‍ നടത്തില്ലെന്ന് യുഡിഎഫ് മുമ്പ്പറഞ്ഞിരുന്നു. ഭരണപക്ഷമായിട്ടും എല്‍ഡിഎഫും കൂടി ഹര്‍ത്താലിന്. വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിയാന്‍ നോക്കിനിന്നു ഹര്‍ത്താല്‍ നടത്താന്‍.
ഹര്‍ത്താല്‍ ജനവിരുദ്ധവും അസഹ്യവുമാണ്
മഹാത്മാഗാന്ധി സമരം നടത്തിയതു വിദേശ ശക്തികള്‍ക്കെതിരേയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഹര്‍ത്താലിനെ ന്യായീകരിക്കാനാകില്ല.ഹര്‍ത്താല്‍ ജനവിരുദ്ധവും അസഹ്യവുമാണ്. ഇതു ജനങ്ങളോടുളള ദ്രോഹമാണ് -കോടതി ചൂണ്ടിക്കാട്ടി.ഭരണപക്ഷവും ഇതിനൊപ്പം നിന്നുവെന്നതാണു ഖേദകരം. ഭയന്നാണ് ജനങ്ങളുടെ ജീവിതം. അവര്‍ക്കെങ്ങനെയാണ് ജോലിക്കു പോകാനാകുക. കോടതിക്ക് ഒരു ചുവട് മുന്നോട്ടുവച്ചശേഷം രണ്ടു ചുവട് പിന്നോട്ടുപോകാനാകില്ല. പ്രകൃതിദുരന്തമാണോ ഹര്‍ത്താലാണോ വലിയ ദുരന്തം എന്നാണ് ആലോചിക്കേണ്ടത്. ഇത് അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.
