തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന് കസ്റ്റംസ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഒമ്പത് മണിക്കൂറോളം കസ്റ്റംസ് ഓഫീസിൽ വച്ച് ചോദ്യം ചെയ്തതിന് പിന്നാലെ കളങ്കിതനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി എന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ രാജി വീണ്ടും ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രാജി ആവശ്യം ആവർത്തിക്കുക മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിനും മറ്റ് മന്ത്രിമാർക്കും സംഭവത്തിൽ പങ്കുണ്ട് എന്ന പുതിയ ആരോപണവും ഉന്നയിച്ചു.



