ഭോപ്പാൽ: മധ്യപ്രദേശിൽ ബാർബര്‍ ഷോപ്പില്‍ മുടിവെട്ടിയ ആറു പേര്‍ക്ക് കൊവിഡ്. മദ്ധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ ബാര്‍ഗാവ് ഗ്രാമത്തിലാണ് മുടിവെട്ടിലൂടെ രോഗം ബാധിച്ചത്. ഇന്‍ഡോറില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന ഒരാള്‍ അടുത്തിടെ സലൂണിലെത്തി മുടിവെട്ടിയിരുന്നു. ഇയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് ഇതേ ദിവസം സലൂണിലെത്തിയ 12 പേരുടെ സാമ്പിളുകള്‍ പരശോധിച്ചപ്പോഴാണ് ആറു പേരില്‍ കൊവിഡ് കണ്ടെത്തിയത്. എന്നാല്‍ ബാര്‍ബര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.
ബാര്‍ബര്‍ ഈ ആറു പേര്‍ക്കും മുടിവെട്ടിയപ്പോഴും ഒരേ തുണിയാണ് ഉപയോഗിച്ചിരുന്നതെന്നാണ് കണ്ടെത്തല്‍. സംഭവത്തെ തുടര്‍ന്ന് ഗ്രാമം അടച്ചു. ഖര്‍ഗോണ്‍ ജില്ലയില്‍ ഇതുവരെ 60 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.