സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസിളവിന് മാനദണ്ഡം മെറിറ്റെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 2: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസിളവിന് മെറിറ്റ് തന്നെയാകണം മാനദണ്ഡമെന്ന് സുപ്രീംകോടതി. വാര്‍ഷികവരുമാനമാണ് മാനദണ്ഡമാക്കേണ്ടതെന്ന മാനേജ്മെന്റുകളുടെ വാദം കോടതി തള്ളി. ഇതേ കാര്യം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് കോടതി ശരിവച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

മെറിറ്റ് തന്നെയാണ് ഫീസിളവിന് അടിസ്ഥാനമാക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയില്‍ വാദിച്ചു. ഇത് അംഗീകരിച്ചാണ് നേരത്തെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിന് അനുകൂലമായി വിധി പ്രസ്താവിച്ചത്. ഇതിനെതിരെയാണ് മാനേജ്മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Share
അഭിപ്രായം എഴുതാം