തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യു. പ്രതിഭയ്ക്കെതിരെ വെള്ളാപ്പള്ളി നടേശൻ രൂക്ഷ വിമർശനം നടത്തി.
മകൻ കഞ്ചാവ് കച്ചവടത്തിൽ ഏർപ്പെടുമ്പോൾ ഇത്തരം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി ചിന്തിക്കേണ്ടിയിരുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
മാത്യു കുഴൽനാടന്റെ ചിത്രം ഫ്ലക്സിൽ നിന്ന് നീക്കിയത് ശരിയായ നടപടിയല്ലെന്നും, മുസ്‌ലിം ലീഗിനെതിരെ അഭിപ്രായം പറഞ്ഞതിനാലാണ് നടപടി ഉണ്ടായതെന്നും വെള്ളാപ്പള്ളി വിമർശിച്ചു
യു ഡി എഫിന് 100 സീറ്റ് കിട്ടിയാല്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന പ്രസ്താവനയില്‍ വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ നിലപാട് മൃദുവാക്കി.
യു ഡി എഫിന് 98 സീറ്റ് പോലും കിട്ടില്ലെന്നും, 100 സീറ്റ് കിട്ടിയില്ലെങ്കില്‍ വി.ഡി സതീശന്‍ രാജിവെക്കുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
വി.ഡി സതീശന്‍ നല്ല പ്രതിപക്ഷ നേതാവായിരുന്നുവെങ്കിലും അദ്ദേഹത്തിന് അഹങ്കാരം ഉണ്ടെന്നും മുഖ്യമന്ത്രി ആകുമെന്ന പ്രതീക്ഷയിലാണ് ഇത്തരം പ്രസ്താവനകളെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
യു ഡി എഫ് പ്രതീക്ഷിച്ചതിലധികം വിജയം നേടിയെന്നും, ഇടതുപക്ഷത്തിന്റെ തോല്‍വിയുടെ കാരണം അവർ തന്നെ പഠിച്ച് പറയട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തന്റെ പരാജയാരോപണങ്ങൾക്ക് പിന്നിൽ മുസ്‌ലിം ലീഗാണെന്നും, താൻ മുസ്‌ലിം വിരോധിയല്ലെന്നും ലീഗിന്റെ വിവേചനപരമായ നിലപാടിനെതിരെയാണ് പ്രതികരിച്ചതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി