പ്രധാന വിവരങ്ങൾ
- ഖമേനിയുടെ സംസ്കാരം ജൂലൈ 4ന് തുടങ്ങി.
- യുദ്ധം കാരണം സംസ്കാരം മാസങ്ങൾ വൈകി.
- ട്രംപ് "ടെഹ്റാന് ഒരാഴ്ച അവധി" എന്ന് പരിഹസിച്ചു.
- ചടങ്ങുകൾ ടെഹ്റാനിൽ തുടങ്ങി മഷ്ഹദിൽ അവസാനിക്കും.
- വലിയ ജനപങ്കാളിത്തമാണ് ഇറാൻ പ്രതീക്ഷിക്കുന്നത്.

News Portal

ടെഹ്റാൻ, ജൂലൈ 4-
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് ശനിയാഴ്ച ടെഹ്റാനിൽ തുടക്കമായി. യുദ്ധസാഹചര്യങ്ങളെത്തുടർന്ന് മാസങ്ങളോളം വൈകിയാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. വരുംദിവസങ്ങളിൽ തുടരുന്ന ചടങ്ങുകളിൽ ദശലക്ഷക്കണക്കിന് ജനങ്ങൾ പങ്കടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, “ഞങ്ങൾ നല്ലവരായതുകൊണ്ടാണ് ടെഹ്റാന് ഒരാഴ്ചത്തെ അവധി നൽകിയത്” എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരിഹാസ പരാമർശം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ട്രംപിന്റെ വിവാദ പ്രതികരണം. ഖമേനിയുടെ വിയോഗത്തെത്തുടർന്ന് ഇറാനിൽ ദേശീയ ദുഃഖാചരണവും സംസ്കാര ചടങ്ങുകളും പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ യുദ്ധസാഹചര്യങ്ങളാണ് ചടങ്ങുകൾ നീളാൻ കാരണമായത്. ടെഹ്റാനിൽ ആരംഭിച്ച വിലാപയാത്ര വിശുദ്ധ നഗരമായ ഖോം വഴി കടന്ന്, ഒടുവിൽ മഷ്ഹദിലെ സംസ്കാര ചടങ്ങുകളോടെ സമാപിക്കും.
ഇസ്ലാമിക ആചാരപ്രകാരം മൃതദേഹം എത്രയും വേഗം സംസ്കരിക്കണമെന്നാണ് നിയമമെങ്കിലും, യുദ്ധം മൂലം മാസങ്ങളോളം ഭൗതികശരീരം സൂക്ഷിച്ചുവെക്കേണ്ടി വരികയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഈ ചടങ്ങുകളെ ദേശീയ ഐക്യത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ പ്രതിരോധത്തിന്റെയും പ്രതീകമായാണ് ഇറാൻ ഭരണകൂടം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.