ഹൈലൈറ്റുകൾ
- ‘പൂക്കാത്ത കരിമ്പിൻപാടങ്ങൾ’ മലയാള ചെറുകഥാ ലോകത്തിന് പുതിയ പ്രതീക്ഷ നൽകുന്ന സമാഹാരമെന്ന് വിലയിരുത്തൽ.
- രമേശൻ പൊയിൽത്താഴത്തിന്റെ 21 കഥകളാണ് പുസ്തകത്തിലുള്ളത്.
- തൊഴിലാളി ജീവിതം, സ്ത്രീപ്രശ്നങ്ങൾ, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങൾ കഥകളുടെ പ്രമേയമാണ്.
- മനുഷ്യനന്മയും സാമൂഹികനീതിയും കഥകളിൽ പ്രധാനമായി അവതരിപ്പിക്കുന്നു.
- വ്യത്യസ്ത പ്രമേയങ്ങളും ലളിതമായ അവതരണശൈലിയും പുസ്തകത്തിന്റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നു
രമേശൻ പൊയിൽത്താഴത്തിന്റെ കഥകളെ ഒറ്റ വാചകത്തിൽ ഉൾക്കാഴ്ചയുടെ കഥകൾ എന്ന് വിശേഷിപ്പിക്കാം. ഭക്ഷണത്തിന്റെ രുചി ഭേദങ്ങളും സെക്സും , വയലൻസും കഥകളുടെ പ്രധാന ഇതി വൃത്തങ്ങളാകുന്ന ഒരു കാലഘട്ടത്തിൽ മനുഷ്യനന്മയുടെ കഥകൾ നിലച്ചു പോവുകയാണോ എന്ന് സന്ദേഹിച്ചിരുന്ന വായനക്കാരിൽ ഒരാളാണ് ഞാൻ
പൂക്കാത്ത കരിമ്പിൻ പാടങ്ങളിലെ ഓരോ കഥയും എന്നെപ്പോലെയുള്ള വായനക്കാർക്ക് മലയാള ചെറുകഥാ ലോകത്തെക്കുറിച്ച് ഒരുപാട് ശുഭപ്രതീക്ഷ നൽകുന്നു . കരിമ്പിൻപാടങ്ങളിലെ തൊഴിലാളി സ്ത്രീകളുടെ ഗർഭപാത്രം അറുത്തുമാറ്റി ഉൽപാദനക്ഷമത കൂട്ടുന്ന മുതലാളിത്ത ലാഭക്കൃഷി തുടക്കത്തിൽ തന്നെ നോവുണർത്തും .ദേശത്തിന്റെ അതിരുകൾ അപ്രസക്തമാക്കുന്ന കഥാതന്തുക്കൾ, അനുർപ്പാളയം അങ്ങാടിയിലെ സ്റ്റീൽ പാത്രങ്ങളുടെ കൊത്തുപണികൾ ,പെൺ ഭ്രൂണഹത്യ, സ്റ്റാൻ സ്വാമിയുടെ മരണം,ബുദ്ധിമാന്ദ്യമുളള കുട്ടിയെക്കുറിച്ച് അമ്മയുടെ ടെൻഷൻ.സാമൂ
ഹ്യ മാദ്ധ്യമങ്ങളിലെ . പ്രണയത്തെ ഭയപ്പെട്ട് രക്ഷപെട്ടോടുന്ന മധ്യവയസ്കൻ, സെമിനാരിയിൽ നിന്ന് തിരിച്ചു വരുന്ന അനിയൻ / ജ്യേഷ്ഠൻ കുടുംബത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ , കഴിവു കുറഞ്ഞ , അല്പം പേടിക്കാരനായ യുവാക്കൾ എക്കാലവും പേട്രിയാർക്കിസമൂഹത്തിൽ അവഹേളിക്കപ്പെട്ടവരാണ് , അവർ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ അശ്വനീ മുദ്രയിലെ രാമകൃഷ്ണനിൽ കാണാം
ജാർഖണ്ഡിലെ ഗാർമെൻറ്സ് കമ്പനിയിൽ തലയെടുപ്പോടെ ജോലിചെയ്യുന്ന കോളനി പെൺകുട്ടി പിങ്കി ഒറാൻ മറ്റൊരു മുഖമാണ്. തികച്ചും വ്യത്യസ്ഥങ്ങളായ പ്രമേയങ്ങളും മനുഷ്യാവസ്ഥകളുമാണ് ഈ സമാഹാരത്തിന്റെ മറ്റൊരു സവിശേഷത.21 കഥകളും വ്യത്യസ്ഥ സാഹചര്യങ്ങളിൽ വളരുന്നു വികസിക്കുന്നു . മാമ്പഴ റാണിയിലെ സ്നേഹലക്ഷ്മിയെത്തേടിയുള്ള യാത്ര. ഒരു പൂർവ്വകാല പ്രണയത്തിൻറെ സാധാരണ മധുരത്തി നപ്പുറം മനസിനെ തണുപ്പിച്ച് കടന്നുപോകുന്ന അനുഭവമാണ്.
ശബ്ദമില്ലാത്ത കാഴ്ചകളിലെ ഫൈസലും ഉമ്മയും ,ജോഹാരി വിൻഡോയിലെ ശെൽവിയും മകനുമൊക്കെ നന്നായി ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്. ജീവിതത്തിൽ തിക്താനുഭവങ്ങളുടെ ചൂളയിൽ ഉരുകിയാണ് സെൽവി കരുത്തുറ്റ സ്ത്രീയായത്. പക്ഷേ അവൾക്ക് അധി
കകാലം തന്റേതായ മണ്ഡലത്തിലൂടെ വിഹരിക്കാൻ ആവുന്നില്ല . കാരണം അപ്പോഴേക്കും മകൻ മാനസികമായി ഡിപ്രസ്ഡ് ആയിക്കഴിഞ്ഞിരുന്നു. സ്വന്തം സ്വപ്നങ്ങൾ മകനുവേണ്ടി അടിയറവ് വെച്ച് ജോലി റിസൈൻ ചെയ്യേണ്ടിവരുന്ന ശെൽവി ഒരു ചോദ്യമാണ്. കൗമാരത്തിലും യൗവനത്തിലും വേണ്ടപ്പെട്ടവരിൽ നിന്ന് നീതി കിട്ടാത്ത ഒരു സ്ത്രീയ്ക്ക് മക്കൾ വലുതായാലും ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാകാതെ വരുന്ന ദുരവസ്ഥ …
അധികം നീട്ടാതെ ചുരുങ്ങിയ വാക്കുകൾ കൊണ്ടുള്ള കഥ പറയൽ സംഗീത സാന്ദ്രമായ ഒരിളം കാറ്റുപോലെ നമ്മുടെ മനസ്സിനെ തഴുകുന്നു .കമ്പനിത്തൊഴിലാളികളുടെ ദുരിതങ്ങൾ മാത്രമല്ല ഏതുസമയവും ഒരു നെഗറ്റീവ് ഓഡിറ്റിംഗ് റിപ്പോർട്ട് ഭയക്കുന്ന, നഷ്ടത്തിലേക്ക് കൂപ്പുകുത്തി ആത്മഹത്യചെയ്യുന്ന കമ്പനിമുതലാളിയെയും ,തൊഴിലാളിയുടെയും , മുതലാളിയുടെയും നീതിബോധത്തിന്റെയും , മീതെ -ലാഭക്കണക്കു മാത്രം നോക്കുന്ന ഭീമൻ കോർപ്പറേറ്റ് കമ്പനികൾ, അവരുടെ ദല്ലാളുമാരായി പണിയെടുക്കേണ്ടി വരുന്ന സോഷ്യൽ ഓഡിറ്റിംഗ് സ്റ്റാഫ് ഇവരുടെയെല്ലാം മന:സംഘർഷങ്ങൾ ഈ കഥാസമാഹാര ത്തിൽ കാണാം. കഥകൾക്കുള്ളിലെ ഉപകഥകളിലും സാമൂഹൃ പ്രസക്തമായ ഉപവിഷയങ്ങൾ.
അങ്ങിനെ വരുമ്പോൾ 21 കഥകളിലായി അതിന്റെ മൂന്നിരട്ടി മനുഷ്യനോവുകൾ രചയിതാവിന്റെ ഉൾക്കാഴ്ചയ്ക്കുള്ള തെളിവുകളാണ് ഈ പ്രമേയങ്ങളെല്ലാം. അപരിചിതമായ ജീവിത സന്ദർഭങ്ങൾ ഏറ്റവും ലളിതമായി പറയുവാനുള്ള കഴിവും ശ്ലാഘനീയം.
ചില കഥകളിലെ ഉപകഥകൾ മുഴച്ചു നിൽക്കുന്നതായി തോന്നുന്നുണ്ട് എന്നതൊഴിച്ചാൽ കുറ്റങ്ങളൊന്നും ഭൂതക്കണ്ണാടി വെച്ചിട്ടും കാണുന്നില്ല. കയ്യൊതുക്കത്തിന്റെ മികച്ച ദൃഷ്ടാന്ത ങ്ങളാണ് ഇതിലെ പല കഥകളും മലയാള കഥാ ലോകത്തെ മുഖ്യധാരാ കഥകളിലേക്ക് ഈ കഥകൾ പ്രവേശിക്കാൻ വൈകുന്ന തെന്താണ് എന്ന സംശയം വായനയ്ക്കിടയിൽ ചിലപ്പോഴെങ്കിലും തോന്നും .പുസ്തകത്തിലെ രചനകൾ നന്നായി ചർച്ച ചെയ്യപ്പെടട്ടെ.
നിലമ്പൂർ സ്വദേശി. സ്കൂൾ അദ്ധ്യാപികയായി വിരമിച്ചു. മലബാർ മേഖലയിൽ സാമൂഹിക, സാംസ്കാരിക, കലാ സാഹിത്യ രംഗങ്ങളിൽ നിറസാന്നിധ്യം. കഥാകൃത്ത്. പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

