പട്‌ന: ബിഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടുപേർ മരിച്ചു. പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. നളന്ദയിലെ ശീത്ല ക്ഷേത്രത്തിൽ മാർച്ച് 31 ചൊവ്വാഴ്ച പുലർച്ചെയാണ് ദുരന്തമുണ്ടായത്. മരിച്ചവരെല്ലാം സ്ത്രീകളാണ്.
ധാരാളം ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടിയിരുന്നു
ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായിരുന്നതിനാൽ, ധാരാളം ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടിയിരുന്നു പരിക്കേറ്റവർ സ്ഥലത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്,
