ദോഹ: വ്യോമാതിർത്തി ലംഘിച്ച രണ്ട് ഇറാനിയൻ സുഖോയ്-24 യുദ്ധവിമാനങ്ങൾ ഖത്തർ വെടിവെച്ചിട്ടു. ഫെവീഹോീബ 28 ശനിയാഴ്ച മുതൽ അമേരിക്കയും ഇസ്രായേലും ഇറാന് മേൽ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നാലെ, ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. തങ്ങളുടെ സിവിൽ ഇൻഫ്രാസ്ട്രക്ചറുകൾക്കും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ നടന്ന ഇറാനിയൻ നീക്കങ്ങളെ പ്രതിരോധിച്ചതായി ഖത്തർ സ്ഥിരീകരിച്ചു. ഇത്തരം ആക്രമണങ്ങളെ അവഗണിക്കാൻ കഴിയില്ലെന്നും ഖത്തർ വ്യക്തമാക്കി.
ബഹ്റൈൻ തുറമുഖത്ത് ഒരു കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ മിസൈൽ തടയുന്നതിനിടെ അതിന്റെ അവശിഷ്ടങ്ങൾ കപ്പലിൽ വീണാണ് തീപിടുത്തമുണ്ടായത്.
ഇറാന്റെ ആക്രമണങ്ങൾ തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമെന്ന് ഗൾഫ് രാജ്യങ്ങൾ
വടക്കൻ ഇറാഖിലെ എർബിൽ വിമാനത്താവളത്തിന് (അമേരിക്കൻ സൈനിക കേന്ദ്രം) മുകളിൽ മൂന്ന് ഡ്രോണുകൾ വെടിവെച്ചിട്ടു. ഇറാന്റെ നടപടികളെ അപലപിച്ചുകൊണ്ട് അമേരിക്ക, ബഹ്റൈൻ, ജോർദാൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. ഇറാന്റെ ആക്രമണങ്ങൾ തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും സ്വയം പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും രാജ്യങ്ങൾ വ്യക്തമാക്കി.
