ആലപ്പുഴ: ജില്ലയിലെ ദേശീയപാതാ വികസനത്തിനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം കൈപ്പറ്റിയവര്‍ ഉടന്‍ ഭൂമി വിട്ടൊഴിയണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പദ്ധതിക്കായി ആവശ്യമുള്ള 104 ഹെക്ടര്‍ ഭൂമിയില്‍ 74 ഹെക്ടര്‍ ഏറ്റെടുത്തിട്ടുണ്ട്. 1449 പേര്‍ക്കായി 565.45 കോടി രൂപ അനുവദിച്ച് കൈമാറിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കേണ്ടതുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.

