ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ പ്രതിഷേധിച്ച കെഎസ്യു നേതാക്കളെ ക്രൂരമായി ആക്രമിച്ച കേസിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരേ സ്വീകരിച്ച നടപടി രാഷ്ട്രീയ പ്രേരിതമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളം മുഴുവനും കണ്ട ക്രൂരമായ മർദനമാണ് രക്ഷാപ്രവർത്തനം എന്നപേരിൽ കെഎസ്യു പ്രവർത്തകർക്കെതിരേ ഉദ്യോഗസ്ഥർ നടത്തിയത്. മക്കളുള്ള ആരു കണ്ടാലും സഹിക്കാത്ത തരത്തിലുള്ള ആക്രമണമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത്
പ്രത്യേക അന്വേഷണസംഘം കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
.സർക്കാർ നിയമിച്ച പ്രത്യേക അന്വേഷണസംഘം കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരേ ആദ്യം നടപടി സ്വീകരിച്ചിരിക്കുന്നത്. ചില കാര്യങ്ങൾ മറക്കാൻ പറ്റില്ല. അധികാരമേറ്റശേഷം ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനമായിരുന്നു വിഷയത്തിലെ തുടരന്വേഷണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ഉചിതമായ നടപടിയുണ്ടാകും
റിപ്പോർട്ട് പൂർണമായും പരിശോധിച്ച് സംഭവത്തിൽ ഇടപെട്ടവർക്കെതിരേ ഉചിതമായ നടപടിയുണ്ടാകും.ആദ്യപടി എന്ന രീതിയിലാണ് അഞ്ച് ഉദ്യോഗസ്ഥർക്കെതിരേ ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.