കല്‍പ്പറ്റ: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ രണ്ട് യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്കാന് ജില്ലാ എംഎസിടി ജഡ്ജ് എ.വി. ഉണ്ണിക്കൃഷ്ണന് ഉത്തരവായി. പള്ളിക്കുന്ന് സ്വദേശി ജസീല്‍ ജോസ്, ബത്തേരി സ്വദേശി അരുണ്‍ എന്നിവര്‍ക്ക് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി യഥാക്രമം 65,43,170/- രൂപയും , 81,32,900/- രൂപയും നഷ്ടപരിഹാരവും കോടതിച്ചെവും നല്‍കാനാണ് ഉത്തരവ്.ബത്തേരി ബാറിലെ അഭിഭാഷകൻ ടി.ആര്. ബാലകൃഷ്ണന് മുഖേയനയാണ് യുവാക്കള്‍ ട്രിബ്യൂണലില്‍ ഹര്‍ജി സമര്‍പ്പിച്ചത്
യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ ലോറികളെ മറികടന്ന് അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.
.2023 ഡിസംബര്‍ 18നാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ജസീല്‍ ജോസ് രാത്രി തന്റെ വീട്ടിലെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് അരുണിനെ ബത്തേരിയില്‍ വിടാന്‍ പോകുമ്പോള്‍ കൃഷ്ണഗിരി ഇറക്കത്തിലെ വളവിലായിരുന്നു അപകടം. യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ ലോറികളെ മറികടന്ന് അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അരുണിന്റെ വലതുകാല്‍ മുട്ടിന് താഴെ അറ്റു. ജസീലിന്റെ വലതുകകൈയുടെ സ്വാധീനം ഭാഗികമായി നഷ്ടപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോയിരുന്നു.