ന്യൂഡൽഹി: ഡൽഹിയിൽ ഐആർഎസ് ഓഫീസറുടെ മകളും ഐഐടി ഗ്രാജ്വേറ്റുമായ ഇരുപത്തിരണ്ടുകാരിയെ വീട്ടിലെ മുൻ ജോലിക്കാരൻ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. കൈലാഷ് ഹിൽസ് മേഖലയിൽ ഏപ്രിൽ 22 രാവിലെയാണ് സംഭവം.
രാഹുൽ മീണ (19) ആണ് യുവതിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്
രാജസ്ഥാൻ സ്വദേശിയായ രാഹുൽ മീണ (19) ആണ് യുവതിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു. എട്ടു മാസം മുന്പ് രാഹുൽ കൊല്ലപ്പെട്ട യുവതിയുടെ വീട്ടിൽ ജോലി ചെയ്തിരുന്നു. ഒരു മാസം മുന്പ് ഇയാളെ പുറത്താക്കി. രാജസ്ഥാനിലെ ആൽവാറിൽ മറ്റൊരു സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ച് മണിക്കൂറുകൾക്കകമാണ് രാഹുൽ ഡൽഹിയിലും നിഷ്ഠുര കൃത്യം നടത്തിയത്.
മൊബൈൽ ഫോൺ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊല്ലുകയായിരുന്നു
യുപിഎസ്സി പരീക്ഷയ്ക്കു തയാറെടുക്കുന്ന യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് രാഹുൽ വീട്ടിലേക്ക് അതിക്രമിച്ചുകയറിയത്.
യുവതിയെ ബലാത്സംഗം ചെയ്തശേഷം മൊബൈൽ ഫോൺ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊല്ലുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നു പോലീസ് അറിയിച്ചു.
