അഞ്ചു ജില്ലകളിൽ യുഡിഎഫിന് മികച്ച ഭൂരിപക്ഷം നൽകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ

ലുവ: എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം ജില്ലകളിൽ യുഡിഎഫിന് സമ്പൂർണ വിജയമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഈ അഞ്ചു ജില്ലകളാകും യുഡിഎഫിന് സംസ്ഥാനത്തു മികച്ച ഭൂരിപക്ഷം നൽകുന്നത് . 43 സീറ്റുകൾ ഈ ജില്ലകളിൽനിന്നു പ്രതീക്ഷിക്കുന്നു. മികച്ച വോട്ടിംഗ് ശതമാനം യുഡിഎഫിന് അനുകൂലമാണ്. ഗൾഫ് മേഖലയിൽ നിന്നുകൂടി ആളുകൾ എത്തിയിരുന്നെങ്കിൽ വോട്ടിംഗ് ഇതിനും മുകളിലാകുമായിരുന്നു. മികച്ച ടീംവർക്കായിരുന്നു യുഡിഎഫിന്‍റേത്.

മുഖ്യമന്ത്രിയുടെ മുഖംവെച്ച പരസ്യ പ്രചാരണബോർഡുകൾ യുഡിഎഫിന് ഗുണമായി

35 വർഷത്തിനിടയിലെ താൻ കണ്ട ഏറ്റവും മികച്ച തെരഞ്ഞെടുപ്പു പ്രവർത്തനവും ഏകോപനവുമാണ് ഇക്കുറിയുണ്ടായത്. യുഡിഎഫിൽനിന്ന് അകന്നുപോയവർ ശക്തമായി തിരിച്ചുവന്നു. മുഖ്യമന്ത്രിയുടെ മുഖം ഉൾപ്പെടുത്തിയ പരസ്യ പ്രചാരണബോർഡുകൾ തെരുവോരങ്ങളിൽ കൂടുതൽ വച്ചത് യുഡിഎഫിന് ഗുണമായെന്നാണു പ്രതീക്ഷിക്കുന്നത്. അമിതമായ പ്രചാരണം സർക്കാർ ചെലവിൽ നടത്തി എന്ന ബോധ്യം ജനങ്ങൾക്കുണ്ടെന്നും വി.ഡി. സതീശൻ ആലുവയിൽ പറഞ്ഞു.
,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →