തിരുവനന്തപുരം: പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ ആര്.ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയാണ് പരാതി മജിസ്ട്രേറ്റ് പോലീസിന് കൈമാറിയതെന്ന് ശ്രീലേഖ ഹര്‍ജിയില്‍ പറയുന്നു.സിവില്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റീസ് സൊസൈറ്റി നല്കിയ പരാതിയിൽ മ്യൂസിയം പോലീസാണ് കേസ് അന്വേഷിക്കുന്നത്. ശ്രീലേഖയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി മ്യൂസിയം പോലീസിനോട് റിപ്പോര്‍ട്ട് തേടി.
ഇരകളുടെ പേരുവിവരം പരസ്യപ്പെടുത്തിയെന്ന് എഫ്ഐആർ
അതിജീവിതയുടെ പേരുവിവരം പരസ്യപ്പെടുത്തരുതെന്ന നിയമത്തെ കുറിച്ച് ശ്രീലേഖയ്ക്ക് വ്യക്തമായി അറിയാം. അതിന് വിപരീതമായി തന്റെ ബ്ലോഗിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരകളുടെ പേരുവിവരം പരസ്യപ്പെടുത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
