ചെന്നൈ: മൂന്ന് കോടി രൂപയുടെ ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ ഉത്രകൊലക്കേസ് മോഡലിൽ കൊലപ്പെടുത്തിയ ആൺമക്കൾ അറസ്റ്റിൽ. തിരുവള്ളൂർ ജില്ലയിലാണു സംഭവം. പിതാവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സർക്കാർ സ്കൂളിലെ ലാബ് അസിസ്റ്റന്റ് ഗണേശനാണ് (56) കൊല്ലപ്പെട്ടത്.
ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിലുള്ള പോലീസിന്റെ സംശയം
പാമ്പ് കടിയേറ്റ ഗണേശനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിലുള്ള പോലീസിന്റെ സംശയമാണ് കൊലപാതകം ചുരുളഴിയാൻ ഇടയാക്കിയത്. സംഭവത്തിൽ ഗണേശന്റെ മക്കളായ മോഹൻരാജും ഹരിഹരനും അറസ്റ്റിലായി.
രണം സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെ ഇൻഷ്വറൻസ് കമ്പനിയിൽ വിളിച്ച് മക്കൾ
പാമ്പുകടിയേറ്റ ഉടനെ പിതാവിനെ സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ മക്കൾ തയാറായില്ല. എന്നാൽ മരണം സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെ ഇൻഷ്വറൻസ് കമ്പനിയിൽ വിളിച്ച് മക്കൾ ഇൻഷ്വറൻസ് തുക ക്ലെയിം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു. ഗണേശന് 11 ഇൻഷുറൻസ് പോളിസികളുണ്ടായിരുന്നു. ഇതിൽ നാലെണ്ണം മരണശേഷം ലഭിക്കുന്ന മൂന്ന് കോടി രൂപയുടെ ഇൻഷ്വറൻസ് പോളിസികളായിരുന്നു.
