കണ്ണൂര്‍|കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി, വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ കഴുത്തറുത്ത് ജീവനൊടുക്കി. അഞ്ച് മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതിയാണ് ജിൻസൺ. ഡിസംബർ 1 ന് രാത്രി ഉറങ്ങാന്‍ കിടന്ന ജില്‍സണ്‍ പുതപ്പിട്ട് മൂടിയ ശേഷം കഴുത്തില്‍ കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. ചോര വാര്‍ന്ന് കിടക്കുന്നത് കണ്ടപ്പോഴാണ് ആശുപത്രിയില്‍ എത്തിച്ചത്. ഡിസംബർ 2 ന് രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു..
കഴിഞ്ഞ ഏപ്രില്‍ 14ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജില്‍സണ്‍ പ്രതിയാകുന്നത്.
മുമ്പും ജില്‍സണ്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് കൗണ്‍സിലിങ് അടക്കം നല്‍കിയിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ 14ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജില്‍സണ്‍ പ്രതിയാകുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു ഇയാള്‍. തൂങ്ങിമരിക്കാന്‍ ശ്രമിക്കവെ കയറുപൊട്ടി താഴെ വീണ ഇയാളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. .
