കൊച്ചി | മൂവാറ്റുപുഴയില്‍ ബിഷപ്പ് സഞ്ചരിച്ച കാറിനെതിരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അന്‍വര്‍ നജീബ് (23), വണ്ണപ്പുറം സ്വദേശി ബാസിം നിസാര്‍ (22) എന്നിവരാണ് പിടിയിലായത്. ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെയാണ് ആക്രമണം നടന്നത്. നവംബർ 4 ന് ആയിരുന്നു സംഭവം
വെളളൂര്‍കുന്നം സിഗ്‌നല്‍ ജംഗ്ഷനില്‍വെച്ചായിരുന്നു സംഭവം
വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്ന ബിഷപ്പിന്റെ കാര്‍ പെരുമ്പാവൂരില്‍വെച്ച് ലോറിയില്‍ ഇടിച്ചിരുന്നു. പിന്തുടര്‍ന്നെത്തിയ ലോറി ഡ്രൈവറും ജീവനക്കാരനും മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത് വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ ഹെഡ് ലൈറ്റും പിറകിലെ ലൈറ്റും അടിച്ചുതകര്‍ക്കുകയായിരുന്നു. വെളളൂര്‍കുന്നം സിഗ്‌നല്‍ ജംഗ്ഷനില്‍വെച്ചായിരുന്നു ബിഷപ്പിന്റെ കാറിന് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് പാലായിലേക്കുളള യാത്രാമധ്യേയായിരുന്നു സംഭവം. ബിഷപ്പ് പരാതി നല്‍കിയിട്ടില്ല. .
